കലാകാരന്മാർക്ക് പ്രത്യേക ധനസഹായ പാക്കേജ്‌ പ്രഖ്യാപിക്കണം - മക്കാസ

കൊല്ലം: അസംഘടിത മേഖലയിലെ കലാകാരന്മാർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് മാപ്പിള കലാ സാഹിത്യ സമിതി (മക്കാസ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഈ മേഖലയിൽ ഉപജീവനം കണ്ടെത്തിയിരുന്ന നിരവധി പേരുടെ കുടുംബങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ മൂലം പട്ടിണിയിലാണ്. ഇവരെ സഹായിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണം. വാരിയൻകുന്നൻ എന്ന പേരിൽ ചരിത്രാധിഷ്ഠിത സിനിമ നിർമിക്കുന്നതിനെതിരെ ആഷിക് അബു, നടൻ പൃഥ്വിരാജ് എന്നിവർക്കെതിരെ സംഘ്പരിവാർ ഭീഷണി മുഴക്കുന്നതിനെ യോഗം അപലപിച്ചു. മക്കാസയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന ക്ലാസ് തുടങ്ങാനും യോഗം തീരുമാനിച്ചു. മുൻ സംസ്ഥാന സ്പെഷൽ അറബിക് ഓഫിസർ ബഷീർ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് അബ്ദുൽ കരീം മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജീദ് ഖാൻ പനവേലിൽ, ഓർഗനൈസിങ് സെക്രട്ടറി സലാം പോരുവഴി, സംസ്ഥാന ട്രഷറർ അബ്ദുൽ അസീസ്, അബ്ദുൽ ജബ്ബാർ, എസ്. അഹമ്മദ് ഉഖൈൽ, എസ്.ഷഫീഖ് പോരുവഴി, അബ്ദുൽ സമദ്, ഡോ. ഫാറൂഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.