കോട്ടയം: പാലാ നഗരസഭ ചെയർമാൻ അവിശ്വാസ പ്രമേയത്തിലൂടെ പുറത്ത്. ഷാജു തുരുത്തനെയാണ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയത്. യു.ഡി.എഫ് സ്വതന്ത്രനാണ് അവിശ്വാസപ്രമേയം കൊണ്ടു വന്നത്. എന്നാൽ, അവിശ്വാസപ്രമേയത്തിന് മേൽ വോട്ടെടുപ്പ് നടന്നപ്പോൾ സ്വതന്ത്രനടക്കം എല്ലാ യു.ഡി.എഫ് അംഗങ്ങളും വിട്ടുനിന്നു. എന്നാൽ, എൽ.ഡി.എഫ് അംഗങ്ങളിൽ ചെയർമാനൊഴികെ മറ്റ് എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു.
ഷാജു തുരുത്തനോട് രാജിവെക്കണമെന്ന് ജോസ്.കെ മാണി അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. പാർട്ടിയുടെ നിർദേശം ഇയാൾ അംഗീകരിക്കാതിരുന്നതോടെയാണ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ കേരള കോൺഗ്രസ്, സി.പി.എം പാർട്ടികൾ തീരുമാനിച്ചത്.
പാലാ നഗരസഭയിൽ ഭരണപക്ഷത്ത് കേരള കോൺഗ്രസ് (എം)-10, സിപിഎം-4 സിപിഐ-1 എന്നതായിരുന്നു കക്ഷിനില. യു.ഡി.എഫിൽ കോൺഗ്രസ്-5, കേരള കോൺഗ്രസ്-3, യുഡിഎഫ് സ്വതന്ത്രൻ-1 എന്നിങ്ങനെ ഒമ്പത് അംഗങ്ങളാണുള്ളത്. ഇതിൽ ചെയർമാൻ ഒഴികെയുള്ള ഇടത് അംഗങ്ങളെല്ലാം യു.ഡി.എഫ് സ്വതന്ത്രന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.