സുരക്ഷ വിലയിരുത്തൽ തൃപ്തികരം: കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഉടൻ പറന്നിറങ്ങും

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ സുരക്ഷ വിലയിരുത്തൽ (സേഫ്റ്റി അസസ്മെൻറ്) തൃപ്തികരം.ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് കരിപ്പൂരിൽ യോഗം ചേർന്നത്. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സുരക്ഷ നടപടി വിലയിരുത്തിയത്.

എയർഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേസ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥർ ഒാൺലൈനായി യോഗത്തിൽ സംബന്ധിച്ചു. കരിപ്പൂരിലെ സേഫ്റ്റി മാനേജർ ഒ.വി. മാർക്സിസിെൻറ നേതൃത്വത്തിലായിരുന്നു സുരക്ഷ വിലയിരുത്തൽ നടന്നത്.

വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ സർവിസ് നടത്താനാവശ്യമായ എല്ലാ സുരക്ഷയും കരിപ്പൂരിൽ തയാറാണെന്ന് അതോറിറ്റി വിമാനകമ്പനി പ്രതിനിധികളെ അറിയിച്ചു. എത്ര നോട്ടിക്കൽ മൈൽ വേഗത്തിൽ ടെയ്ൽ വിൻഡിൽ ലാൻഡ് ചെയ്യാൻ പറ്റും, ലാൻഡ് ചെയ്യാനാവശ്യമായ റൺവേ നീളം തുടങ്ങിയവ ഉൾപ്പെടുത്തി പുതിയ സ്റ്റാൻഡേഡ് ഒാപറേറ്റിങ് പ്രൊസീഡ്യർ (എസ്.ഒ.പി) സമർപ്പിക്കാൻ യോഗത്തിൽ വിമാനകമ്പനികൾക്ക് നിർദേശം നൽകി.

ജനുവരി 12നകം നൽകാമെന്നാണ് കമ്പനികൾ അറിയിച്ചത്. തുടർന്ന് 15ഓടെ സുരക്ഷ വിലയിരുത്തൽ റിപ്പോർട്ടും എസ്.ഒ.പിയും ഉൾപ്പെടെ അന്തിമ അനുമതിക്കായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കരിപ്പൂരിൽനിന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും ഡി.ജി.സി.എ അനുമതി കാര്യത്തിൽ തീരുമാനമെടുക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.