തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരവധി ആരോപണങ്ങളാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉന്നയിച്ചത്. സന്തോഷൻ ഈപ്പൻ സ്വപ്ന സുരേഷിന് നൽകിയ ഐഫോണികളിലൊന്ന് എവിടെയുണ്ടെന്ന് പിണറായിക്ക് അറിയാമെന്നായിരുന്നു സുരേന്ദ്രെൻറ ആരോപണങ്ങളിലൊന്ന്. രണ്ട് മാസം മുമ്പ് വരെ മുഖ്യമന്ത്രി പിണറായി വിജയൻ 2.25 ലക്ഷം രൂപയുടെ ആപ്പിൾ വാച്ച് ഉപയോഗിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം.
പക്ഷേ, അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഇതുവരെ 2.25 ലക്ഷം രൂപയുടെ ആപ്പിൾ വാച്ച് പുറത്തിറക്കിയിട്ടില്ല. അവരുടെ ഏറ്റവും പുതിയ വാച്ച് സിരീസിന് പോലും ഒരു ലക്ഷത്തിൽ കൂടുതൽ വിലയില്ല. പിന്നെ എങ്ങനെയാണ് 2.25 ലക്ഷം രൂപയുടെ ആപ്പിൾ വാച്ച് പിണറായി രണ്ട് മാസം ഉപയോഗിച്ചതും പിന്നീട് ബംഗാളിൽ ഉയർന്ന പോലുള്ള വിമർശനമുണ്ടായപ്പോൾ മാറ്റിയതും.
രണ്ട് മാസം മുമ്പ് വരെ പിണറായി ആപ്പിൾ വാച്ച് ഉപയോഗിച്ചുവെന്നാണ് സുരേന്ദ്രൻ പറയുന്നത്. രണ്ട് മാസം മുമ്പ് ആപ്പിളിേൻറതായി വിപണിയിലുണ്ടായിരുന്നത് വാച്ച് സീരിസ് 5 ആയിരുന്നു. ഇ.സി.ജി എടുക്കാവുന്ന ഫീച്ചറുൾപ്പടെ നൂതനമായ പല സംവിധാനങ്ങളുമായിട്ടാണ് ആപ്പിൾ വാച്ച് സീരിസ് 5 എത്തിയത്. 50,000 രൂപക്ക് താഴെയായിരുന്നു ആപ്പിൾ വാച്ച് സീരിസ് 5െൻറ പ്രാരംഭവില.
ചുരുക്കത്തിൽ 2.25 ലക്ഷം രൂപയുടെ ആപ്പിൾ വാച്ച് മുഖ്യമന്ത്രി ഉപയോഗിച്ചുവെന്ന ആരോപണം പൊളിയാൻ ആപ്പിളിെൻറ വെബ്സൈറ്റിലൊന്ന് കയറി നോക്കിയാൽ മതി. പിണാറായിയെ കസേരയിൽ നിന്ന് ഇറക്കി വിടാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന ബി.ജെ.പി അധ്യക്ഷൻ ആരോപണത്തിന് കുറച്ച് ശക്തികിട്ടാൻ വേണ്ടി 2.25 ലക്ഷം രൂപയുടെ വാച്ചൊന്നോക്കെ തള്ളിയതാണെന്നാണ് പലരുടേയും അടക്കം പറച്ചിൽ. പക്ഷേ, ആപ്പിളിെൻറ എല്ലാ ഉൽപന്നങ്ങളുടേയും വില കാണാപാഠമായ നാട്ടിലെ ന്യൂജനറേഷന് സുരേന്ദ്രെൻറ ആരോപണത്തിലെ പിഴവ് പെട്ടെന്ന് മനസിലായെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.