കോട്ടയം: ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരന് കെ.എസ്.ആർ.ടി.സി നൽകിയ സസ്പെൻഷൻ ഉത്തരവിൽ നിറയെ അസഭ്യം. കണിയാപുരം ഡിപ്പോയിലെ സൂപ്രണ്ട് കെ. സുരേഷ് കുമാറിന് കോർപറേഷൻ സി.എം.ഡി നൽകിയ ഉത്തരവിലാണിത്.
കണിയാപുരം ഡിപ്പോയിലെ ജീവനക്കാരി ഈ മാസം 19ന് സി.എം.ഡിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്നുതന്നെ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. വാട്സ്ആപ്പ് വഴി അശ്ലീലസന്ദേശങ്ങൾ അയക്കുകയും ദേഹത്ത് കടന്നുപിടിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
പരാതിക്കാരിയോട് പെരുമാറിയ വിധം വിശദമായി വർണിച്ച ഉത്തരവ് ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉത്തരവിൽ പരാതിക്കാരിയുടെ പേര് പറയുന്നില്ലെങ്കിലും കടുത്ത അപമാനമുണ്ടാക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. തൊഴിലിടത്തിൽ വനിതജീവനക്കാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് കുറ്റകരമാണെന്ന് അറിയാവുന്ന സൂപ്പർവൈസറി തസ്തികയിലുള്ള ഉദ്യോഗസ്ഥെൻറ നടപടി കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടുന്ന കത്ത് പക്ഷേ സാമാന്യമര്യാദ ലംഘിക്കുന്നതാണെന്നാണ് ജീവനക്കാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.