മർകസ് നഗറിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ്, ടൗൺ ടു ടൗൺ ബസുകൾക്ക് സ്​റ്റോപ്പ്

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ കീഴിലുള്ള മർകസ് സ്ഥാപനങ്ങൾക്ക് സമീപം കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ്, ടൗൺ ടു ടൗൺ, ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു. ദേശീയ പാത 766 ൽ കോഴിക്കോട് - വയനാട് റൂട്ടിൽ കോഴിക്കോടിനും കുന്ദമംഗലത്തിനും ഇടയിലുള്ള മർകസ് നഗറിലാണ് സ്​റ്റോപ്പ്.

ഈ മാസം ആദ്യം കൈതപൊയിൽ മര്‍കസ് നോളജ് സിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി കോഴിക്കോട് ടെർമിനലിൽ നിന്ന് നേരിട്ട് സർവിസ് തുടങ്ങിയിരുന്നു. കോഴിക്കോട് ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവാണ് സർവിസ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

രാവിലെയും വൈകീട്ടും കോഴിക്കോട് നിന്ന് മർകസ് നോളജ് സിറ്റിയിലേക്കും തിരിച്ചും നാല് ട്രിപ്പുകളാണ് നടത്തുന്നത്. രാവിലെ എട്ടുമണിക്കും വൈകീട്ട് മൂന്നുമണിക്കുമാണ് കോഴിക്കോട് നിന്ന് മർകസ് നോളജ് സിറ്റിയിലേക്കുള്ള ബസ് പുറപ്പെടുക. രാവിലെ 9.45നും ​വൈകീട്ട് അഞ്ചുമണിക്കും തിരികെ കോഴിക്കോട്ടേക്ക് ബസ് പുറപ്പെടും.

നോളജ് സിറ്റിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ അവസാനം നടക്കും. 125 ഏക്കറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കാർഷികം, താമസം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികളാണ് മർകസ് നോളജ് സിറ്റിയിൽ ഒരുങ്ങുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദേശീയ, അന്തർദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ നടക്കും.

മെഡിക്കൽ കോളജ്, ലോ കോളജ്, ബിസിനസ് സ്കൂൾ, റിസർച്ച് സെന്റർ, ലൈബ്രറി, ഫോക് ലോർ സ്റ്റഡി സെന്റർ, മീഡിയ ആൻഡ് പബ്ലിഷിങ് ഹൗസ്, ജൈവ കേന്ദ്രം, കൾച്ചറൽ സെന്റർ, ഇന്റർനാഷണൽ സ്കൂൾ, ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിജിറ്റൽ എജുക്കേഷൻ സെന്റർ, അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ, സ്പെഷ്യൽ നീഡ് സ്കൂൾ, ടെക്നോളജി ഡെവലപ്മെന്റ് സെന്റർ, ഹോസ്പിറ്റൽ, ബിസിനസ് സെന്റർ, വെൽനസ് സെന്റർ, ലൈഫ് സ്കിൽ സെന്റർ, അപാർട്ട്മെന്റുകൾ, സ്റ്റാർ ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.