തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ രണ്ടാംദിവസത്തെ പണിമുടക്കും പൂർണം. െഎ.എൻ.ടി.യു.സിയുടെയും എ.െഎ.ടി.യു.സിയുടെയും നേതൃത്വത്തിലായിരുന്നു 48 മണിക്കൂർ പണിമുടക്ക്. തുടർച്ചയായി രണ്ടാം ദിവസവും ബസുകൾ മുടങ്ങിേയാടെ യാത്രക്കാർ വട്ടം കറങ്ങി.
സി.െഎ.ടി.യു, ബി.എം.എസ് സംഘടനകളുടെ 24 മണിക്കൂർ പണിമുടക്ക് വെള്ളിയാഴ്ച അർധരാത്രി അവസാനിച്ചെങ്കിലും ഭൂരിഭാഗം തൊഴിലാളികളും െഎ.എൻ.ടി.യു.സി- എ.െഎ.ടി.യു.സി പണിമുടക്കിന് പിന്തുണയേകി ജോലിയിൽനിന്ന് വിട്ടുനിന്നു. ഇതോടെ സർവിസുകൾ വ്യാപകമായി മുടങ്ങി. കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാനത്താകെയുള്ള 3292 സർവിസുകളിൽ 268 ബസുകളാണ് ശനിയാഴ്ച നിരത്തിലിറങ്ങിയത്.
തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ ജില്ലകളടങ്ങിയ തെക്കൻ മേഖലയിൽ ആകെയുള്ള 1286 സർവിസുകളിൽ ഒാടിയത് 156 എണ്ണമാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയിലെ ആകെയുള്ള 1101 ബസുകളിൽ നിരത്തിലിറങ്ങിയത് ഒമ്പതെണ്ണമാണ്.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാകെട്ട ആകെയുള്ള 797 ൽ ഒാടിയത് 103 ഉം. ഒരു ബസ്പോലും ഒാപറേറ്റ് ചെയ്യാത്ത നിരവധി ഡിേപ്പാകളുണ്ട്.
രണ്ടാം ദിവസവും ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം തള്ളിയാണ് ജീവനക്കാർ പണിമുടക്കിന് പിന്തുണയേകിയത്. 48 മണിക്കൂർ സമരം താക്കീതാണെന്നും ശമ്പള പരിഷ്കരണം നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നുമാണ് യൂനിയെൻറ മുന്നറിയിപ്പ്. തുടര്‍ചര്‍ച്ചകള്‍ ഇനി എന്ന് നടക്കുമെന്നതില്‍ വ്യക്തതയില്ല. സാവകാശം അനുവദിക്കാതെ പണിമുടക്ക് നടത്തിയ സംഘടനകളാണ് ഇനി ഇക്കാര്യത്തിൽ നിലപാട് പറയേണ്ടതെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. യൂനിയനുകൾ സമീപിക്കാതെ ഇനി ചർച്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.