തിരുവനന്തപുരം: ശമ്പളപരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സിയിലെ ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂനിയനുകൾ നടത്തിയ പണിമുടക്കിൽ യാത്രക്കാർ വട്ടംകറങ്ങി. ആകെയുള്ള 2700 ബസുകളിൽ 300ഒാളം ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
തിരക്കുള്ള സമയത്തടക്കം ബസുകളില്ലാഞ്ഞതോടെ യാത്രക്കാർ അക്ഷരാർഥത്തിൽ വലഞ്ഞു. ദീർഘമായ ഇടവേളക്ക് ശേഷം എത്തിയ ബസുകളിലാകെട്ട നിന്നുതിരിയാനാകാത്ത വണ്ണം തിരക്കായിരുന്നു. 93 ഡിപ്പോകളില്‍ 45ലും പണിമുടക്ക് പൂര്‍ണമായിരുന്നു. മെക്കാനിക് ജീവനക്കാരും ജോലിയില്‍നിന്ന് വിട്ടുനിന്നു.
സമരത്തെ അനുകൂലിക്കാത്ത ഇടതുപക്ഷ സംഘടനകളിലുള്ള ജീവനക്കാരും ജോലിയില്‍നിന്ന് വിട്ടുനിന്നു. പല ഡിപ്പോകളിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലായിരുന്നു. ശമ്പള പരിഷ്കരണം നിഷേധിച്ചതില്‍ തൊഴിലാളികള്‍ക്കുള്ള അമര്‍ഷമാണ് പണിമുടക്കില്‍ പ്രതിഫലിച്ചതെന്ന് ടി.ഡി.എഫ്, ബി.എം.എസ് നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.