തിരുവനന്തപുരം: ധനവകുപ്പ് കനിഞ്ഞതോടെ ഇൗ മാസത്തെ ശമ്പളവിതരണത്തിൽ കെ.എസ്.ആർ. ടി.സിക്ക് ആശ്വാസം. ശമ്പളത്തിന് പുറമേ ബോണസും അലവൻസും നൽകുന്നതിന് 36 കോടി രൂപയാണ ് സർക്കാർ അനുവദിച്ചത്. ഒപ്പം താൽക്കാലിക ജീവനക്കാരുടെ ശമ്പളവും ഞായറാഴ്ച വിതര ണം െചയ്തു.
അതത് മാസത്തെ അവസാന പ്രവൃത്തിദിവസം ശമ്പളം നൽകുമെന്നാണ് കെ.എസ്.ആർ.ടി.സിയിലെ വ്യവസ്ഥ. അഞ്ചാം പ്രവൃത്തി ദിവസത്തിനുള്ളിൽ എം പാനൽ ജീവനക്കാർക്കും. എന്നാൽ, ഒാണക്കാലത്ത് ശമ്പളംപോലും നൽകാനാവാത്ത പ്രതിസന്ധിയിലായിരുന്നു മാനേജ്മെൻറ്.
സർക്കാർ സഹായത്തിനായി ആദ്യം കത്ത് നൽകിയെങ്കിലും ധനവകുപ്പ് നിരസിച്ചു. പിന്നീട് ഗതാഗത വകുപ്പിെൻറ ശിപാർശയോടെ സമർപ്പിച്ച അപേക്ഷയിലാണ് ധനവകുപ്പ് വഴങ്ങിയത്. കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം നൽകുന്ന 20 കോടിക്ക് പുറമേ 20 കോടി രൂപകൂടി അധികം അനുവദിച്ചതിനാലാണ് ശമ്പളവും അലവൻസും നൽകാനായത്. ഇതിൽ നാല് കോടി ഇന്ധനക്കമ്പനികൾക്ക് നൽകുന്നതിനായിരുന്നു.
ഒരു മാസത്തെ ശമ്പളത്തിന് 80 കോടിയാണ് ആവശ്യം. പ്രളയം മൂലം കഴിഞ്ഞമാസം കലക്ഷനും കുറവാണ്. ഇതിനിടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ മാർഗമില്ലാതെ നട്ടം തിരിയവെ കെ.എസ്.ആർ.ടി.സിയിലെ വിജിലൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർക്ക് മാത്രം ശമ്പളം നൽകിയ നടപടി ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.