ന്യൂഡൽഹി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ തിട്ടപ്പെടുത്താൻ സ്ഥിരപ്പെടുന്നതിനു മുമ്പത്തെ ദിവസവേതനകാലം കൂടി പരിഗണിക്കാനുള്ള പദ്ധതി സുപ്രീംകോടതിക്ക് കൈമാറി. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ ജീവനക്കാർ എന്നിവർ ദിവസവേതനത്തിന് ജോലി ചെയ്ത കാലം കൂടിയാണ് പെൻഷന് കണക്കാക്കുന്നത്. ചുരുങ്ങിയത് 10 ദിവസമെങ്കിലും വേണം.
പെൻഷൻ അപേക്ഷകൾ പരിഗണിക്കാൻ കൊച്ചി കേന്ദ്രമാക്കി സ്പെഷൽ ഓഫിസറെ നിയമിക്കും. സ്കീം സുപ്രീംകോടതി അംഗീകരിക്കുന്ന അന്നു മുതൽ മൂന്നു മാസത്തിനകം അപേക്ഷിക്കണം. ജീവനക്കാരൻ ജീവിച്ചിരിപ്പില്ലെങ്കിൽ ബന്ധുക്കൾക്കും കുടുംബ പെൻഷന് സ്പെഷൽ ഓഫിസർക്ക് അപേക്ഷ നൽകാമെന്നും വിശദാംശങ്ങളിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.