തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽപണിമുടക്കിൽ കിഴക്കേകോട്ട ബ സ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ യാത്രക്കാരന് അടിയന്തര വൈദ്യസഹായം നൽകിയ കൈകൾ ഒരു നഴ് സിേൻറത്. കരമന പി.ആർ.എസ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ സ്റ്റാഫ് നഴ്സ് രഞ്ജുവാണ് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതർ വ്യാഴാഴ്ച സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
കുമാരപുരം ചെന്നിലോട് പാറുവിളവീട്ടിൽ ടി. സുരേന്ദ്രെൻറ(64) ജീവൻരക്ഷിക്കാൻ രഞ്ജു പ്രഥമശുശ്രൂഷ നൽകുന്ന രംഗങ്ങൾ കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ, ഇവർ ആരാണെന്നുതിരിച്ചറിയാൻ സാധിച്ചിരുന്നില്ല. സുരേന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനുപിന്നാലെ രഞ്ജു വീട്ടിലേക്ക് മടങ്ങിയിരുന്നു. സംഭവത്തെക്കുറിച്ച് രഞ്ജു പറയുന്നതിങ്ങനെ ‘ഷുഗർ കുറഞ്ഞതിനാൽ തളർന്നുവീണു എന്നാണ് ആദ്യം തോന്നിയത്.
അടുത്തുണ്ടായിരുന്ന ചിലർ വെള്ളം കൊടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പ്രഥമശുശ്രൂഷ നൽകാൻ പരിശീലനം ലഭിച്ചിട്ടുള്ളതിനാൽ അടുത്തേക്ക് ചെന്നു. അവിടെയുണ്ടായിരുന്നവർ ഇതിനിടെ പൊലീസിനെ വിവരം അറിയിച്ചിരുന്നു. 15 മിനിറ്റിനുള്ളിൽ ആംബുലൻസിൽ പൊലീസെത്തി.
പൊലീസുകാരും പ്രഥമ ശുശ്രൂഷക്ക് സഹായിച്ചു. കാർഡിയോ പൾമണറി റെസസിറ്റേഷൻ (സി.പി.ആർ) കൊടുത്തതിനുശേഷമാണ് സുരേന്ദ്രനെ ആംബുലന്‍സിലേക്ക് കയറ്റിയത്. തൊട്ടടുത്ത ആശുപത്രിയിലെത്തുന്നതുവരെ ചെയ്യേണ്ട കാര്യങ്ങൾ അവരോടു പറഞ്ഞു. പക്ഷേ നിർഭാഗ്യവശാൽ ജീവൻ രക്ഷിക്കാനായില്ല’. എമർജൻസി സംവിധാനങ്ങൾ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ രക്ഷിക്കാനാകുമായിരുന്നെന്നും രഞ്ജു പറഞ്ഞു.
15 വർഷമായി നഴ്സായി ജോലി ചെയ്യുകയാണ് നെട്ടയം സ്വദേശിയായ രഞ്ജു. നഴ്സിങ് പഠിച്ചതും ഇതേ ആശുപത്രിയിലാണ്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. രണ്ടു കുട്ടികളുണ്ട്. രഞ്ജുവിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യാന്തര വനിതാദിനത്തിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.