തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍കിട ഉപഭോക്താക്കളിൽ നിന്ന് 820.84 കോടി രൂപ കുടിശ്ശിക കെ.എ സ്.ഇ. ബിക്ക് പിരിഞ്ഞുകിട്ടാനുണ്ടെന്ന് മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ 455.73 കോടി നല്‍കാനുണ്ട്.
സംസ്ഥാന ജല അതോറിറ്റി 66.64 കോടി രൂപയും സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ 99.01 കോടി രൂപയും നല്‍കാനുണ്ട്. മറ്റു സഥാപനങ്ങളുടെ കുടിശ്ശിക ഇങ്ങനെ: ക്യാപ്റ്റിവ് പവര്‍പ്ലാൻറ് -58.25 കോടി, കേന്ദ്രപൊതുമേഖല സ്ഥാപനങ്ങള്‍ -55.07 കോടി, സഹകരണ മേഖല -24.51കോടി, അന്തര്‍ സംസ്ഥാന സ്ഥാപനങ്ങള്‍ 3.57 കോടി, ലൈസന്‍സി -19.27 കോടി,
ചെറുകിട ജലവിഭവ വിഭാഗം -22.24 കോടി, സംസ്ഥാന വകുപ്പുകള്‍- 13.15 കോടി, സംസ്ഥാന മെഡിക്കല്‍ വിഭാഗം -2.69 കോടി, കേന്ദ്ര വകുപ്പുകള്‍ -43.95 ലക്ഷം, തദ്ദേശ സ്ഥാപനങ്ങള്‍ -8.47 ലക്ഷം, സ്വയം ഭരണ സ്ഥാപനങ്ങള്‍ 3.42 ലക്ഷം. സി. ദിവാകരെൻറ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.