തൃശൂർ: വീടിെൻറ മേൽക്കൂരയിൽ സൗരോർജ പാനൽ സ്ഥാപിച്ച് സ്വന്തം ആവശ്യത്തിന് വൈദ്യുത ി ഉൽപാദിപ്പിക്കുന്നവർക്ക് നൽകിയിരുന്ന സബ്സിഡി (ജനറേഷൻ ബേസ്ഡ് ഇൻസെൻറീവ്) ഉൽ പാദകരെ അറിയിക്കാതെ കെ.എസ്.ഇ.ബി നിർത്തലാക്കി. 2014 ഒക്ടോബറിൽ ആരംഭിച്ച പദ്ധതിക്ക് മുതൽമുടക്കിയവർക്ക് രണ്ട് വർഷത്തിലധികം വൈകി നൽകിത്തുടങ്ങിയ ഇൻസെൻറീവാണ് സം സ്ഥാനത്തെ പതിനായിരത്തോളം ഗാർഹിക ഉൽപാദകരെ അറിയിക്കാതെ ആഭ്യന്തര ഉത്തരവിലൂടെ കെ.എസ്.ഇ.ബി നിർത്തലാക്കിയത്.
പലരും മീറ്റർ റീഡിങ്ങിന് വന്ന കെ.എസ്.ഇ.ബി ജീവനക്കാർ നൽകിയ സൂചനപ്രകാരം അന്വേഷിച്ചപ്പോഴാണ് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന വിധം ഇൻസെൻറീവ് നിർത്തിയെന്ന് അറിഞ്ഞത്.ബാറ്ററിയുടെ സഹായത്തോടെ ഒരു കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഈ പദ്ധതിയിൽ പതിനായിരത്തോളം വീട്ടുകാരാണ് ചേർന്നത്. സൗരോജ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ഒരു യൂനിറ്റ് വൈദ്യുതിക്ക് ഒരു രൂപയാണ് കെ.എസ്.ഇ.ബി ഇൻസെൻറീവ് നിശ്ചയിച്ചത്.
അഞ്ച് വർഷത്തേക്ക് ഉദ്ദേശിച്ച ഇൻസെൻറീവ് സംബന്ധിച്ച് 2014ൽ കെ.എസ്.ഇ.ബി ഉത്തരവ് ഇറക്കിയെങ്കിലും സൗരോർജ മീറ്റർ സ്ഥാപിക്കുന്നതും മറ്റും താമസിച്ചതിനാൽ 2016 മുതലാണ് നടപ്പായത്. അന്ന് സൗരോർജ പാനൽ സ്ഥാപിച്ചവർ വീണ്ടും ബാറ്ററി മാറ്റേണ്ട ഘട്ടത്തിലാണ്. മുടക്കിയ തുകയുടെ പകുതി തുകക്കുള്ള വൈദ്യുതി പോലും ഉൽപാദിപ്പിക്കപ്പെട്ടില്ല. കെ.എസ്.ഇ.ബി പുതുതായി നടപ്പാക്കുന്ന ബാറ്ററി രഹിത സൗരോർജ ഉൽപാദന പദ്ധതിയിലേക്ക് മാറാൻ കാത്തിരിക്കുകയാണ് പഴയ പദ്ധതിയിലെ ഉൽപാദകർ.
എന്നാൽ പുതിയ പദ്ധതി പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്. ബാറ്ററിക്കായി ഇനിയും അര ലക്ഷത്തിലധികം രൂപ മുടക്കാൻ പലരും തയാറല്ല. പുതിയ പദ്ധതി നടപ്പാവാൻ വൈകിയാൽ പഴയ പദ്ധതി നിലക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.