മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: കെ.എസ്. ശബരീനാഥന് ജാമ്യം

തിരുവനന്തപുരം: വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്. ശബരീനാഥന് കോടതി ജാമ്യം അനുവദിച്ചു.  വഞ്ചിയൂർ കോടതി ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണനാണ് ശബരിക്ക് ജാമ്യം നൽകിയത്. 

ജാമ്യത്തുകയായി 50000 രൂപ കെട്ടിവെക്കണം, മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന്‌ കൈമാറണം, കസ്റ്റഡി ആവശ്യപ്പെട്ട മൂന്ന്‌ ദിവസവും ചോദ്യം ചെയ്യലിന്‌ ഹാജരാകണം എന്നീ ഉപാധികളൊടെയാണ്‌ ജാമ്യം അനുവദിച്ചത്‌. വാദം പൂർത്തിയായി രണ്ടര മണിക്കൂറിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. 

വിമാനത്തിൽ പ്രതിഷേധത്തിനു നിർദേശം നൽകിയത് ശബരീനാഥനാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷൻ അഡ്വ. അബ്ദുൽ ഹക്കീം അറിയിച്ചു. ഇതിന്‍റെ വാട്സ്ആപ് സ്ക്രീൻ ഷോട്ടുകൾ ലഭിച്ചതായും അദ്ദേഹം കോടതിയെ അറിയിച്ചു. 

സ്ക്രീൻ ഷോട്ട് അല്ലാതെ വേറെ വല്ല തെളിവും ഉണ്ടോ എന്ന് കോടതി ചോദിച്ചു. വിമാനത്തിലെ വധശ്രമത്തിന്റെ മാസ്റ്റർ ബ്രെയിനാണ് ശബരിയെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. തെളിവുകൾ ശേഖരിക്കാൻ ഫോൺ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ, ഫോണിന് വേണ്ടി കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ ഫോൺ മൂന്നു മിനിട്ടിനകം തന്നെ ഹാജരാക്കാമെന്നും പ്രതിഭാഗം അഭിഭാഷകൻ മൃദുൽ മാത്യു ജോൺ അറിയിച്ചു.

ചോദ്യം ചെയ്യലിന് ശംഖുമുഖം അസി. കമീഷണർ മുമ്പാകെ ഹാജരായതിന് പിന്നാലെയായിരുന്നു ഇന്ന് ഉച്ചക്ക് 12.30ന് ശബരീനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പൊലീസ്, ശബരീനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ അഭിഭാഷകൻ മുഖേനെ അറിയിക്കുകയായിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കി ശബരീനാഥനെ എ.ആർ ക്യാമ്പിലെത്തിച്ചു. തുടർന്ന് 4.15 ഓടെയാണ് ഇവിടെ നിന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയത്.

കോടതിയിൽ ഹാജരാക്കിയത് പിറകിലൂടെ

അറസ്റ്റിനെതിരെ കനത്ത പ്രതിഷേധം ഉയർന്നതിനാൽ മുന്നിലൂടെയുളള വഴി ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് ശബരിയെ കോടതിയിൽ ഹാജരാക്കിയത്. വധശ്രമം അടക്കമുള്ള കേസുകൾ ചുമത്തിയതിനാൽ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ അബ്ദുൽ ഹക്കീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്ന് ശബരിയുടെ അഭിഭാഷകൻ മൃദുൽ ആരോപിച്ചു.

തന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഉച്ചക്ക് 12.30ന് ആണെന്ന് കെ.എസ്. ശബരീനാഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് ഗൂഢാലോചന, വധശ്രമ കുറ്റങ്ങൾ ചുമത്തിയത്. ഇങ്ങനെ കേസെടുക്കാൻ തീവ്രവാദിയൊന്നും അല്ലല്ലോയെന്ന് ചോദിച്ച ശബരീനാഥൻ, മുഖ്യമന്ത്രി ഭീരുവാണെന്നതിന്‍റെ തെളിവാണ് അറസ്റ്റെന്നും കൂട്ടിച്ചേർത്തു.

ശബരിനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ അഭിഭാഷകൻ അറസ്റ്റ് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്ത സമയം അടക്കമുള്ള രേഖകൾ ഉടൻ ഹാജരാക്കണമെന്ന് കോടതി അഭിഭാഷകനോട് നിർദേശിച്ചു.

അറസ്റ്റിലേക്ക് നയിച്ചത് വാട്സ്ആപ് സ്ക്രീൻ ഷോട്ടുകൾ

വിമാനത്തിൽ പ്രതിഷേധത്തിനു നിർദേശം നൽകിയത് ശബരീനാഥനാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിന്‍റെ വാട്സ്ആപ് സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു. യൂത്ത് കോൺഗ്രസിന്‍റെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തു പോയത്.

മുഖ്യമന്ത്രി കണ്ണൂർ -തിരുവനന്തപുരം വിമാനത്തിൽ വരുന്നുണ്ടെന്നും രണ്ടു പേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിച്ചാൽ എന്തായാലും വിമാനത്തിൽ നിന്ന് പുറത്തിറക്കാൻ കഴിയില്ലല്ലോ എന്നുമുള്ള സന്ദേശമാണ് ശബരീനാഥന്‍റേതായി പ്രചരിക്കുന്നത്. ഈ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

Tags:    
News Summary - KS Sabarinadhan got bail in Protest against Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.