??????????? ?????????? ??????????????? ?????? ??????? ????????????????????? ????? ???????? ??.??. ????? ??.??.? ??.?.????. ?????? ??????????????????? ?????? ??????????????????? ???????????????

കോട്ടയവും പത്തനംതിട്ടയും ആശ്വാസ തീരത്ത്

പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗം കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ടാമതൊരിക്കൽ കൂടി കേരളത്തെ കോവിഡ് ഭീതിയിലാഴ്ത്തിയ പത്തനംതിട്ട ജില്ലയും കോവിഡ് മുക്തം. 42 ദിവസത്തിന് ശേഷം ബുധനാഴ്ച യു.കെയിൽ നിന്നെത്തിയ നാൽപതുകാരനും രോഗം േഭദമായതോടെയാണ് പത്തനംതിട്ടയും ആശ്വാസ തീരമണഞ്ഞത്. 

ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ അടുത്ത ബന്ധുവായ 62 കാരിക്ക് 43 ദിവസത്തിനുശേഷം മാത്രം രോഗം ഭേദമായത് സംസ്ഥാനത്തെ കോവിഡ് ചികിത്സയിൽ ആരോഗ്യ പ്രവർത്തകർക്ക് അപൂർവ അനുഭവമായിരുന്നു. സമാന അനുഭവമാണ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ആറന്മുള എരുമക്കാട് സ്വദേശിയായ യുവാവിെൻറ കാര്യത്തിലും ഉണ്ടായത്. ഇദ്ദേഹത്തിന് ശ്രവ പരിശോധന 19 തവണ നടത്തേണ്ടി വന്നു. ഇടക്ക് മൂന്ന് തവണ ഫലം നെഗറ്റിവ് ആയിരുന്നെങ്കിലും തുടർച്ചയായി രണ്ട് ഫലം നെഗറ്റിവ് ആകാൻ വൈകുകയായിരുന്നു.

ഒടുവിൽ മേയ് 2, 4 തീയതികളിൽ അയച്ച സാമ്പിളിെൻറ ഫലം ഇന്നലെ നെഗറ്റിവ് ആയി ലഭിച്ചതോടെയാണ് ആശ്വാസമായത്. മെഡിക്കൽ ബോർഡ് ചേർന്ന് ഇന്നലെ തന്നെ അദ്ദേഹത്തെ ഡിസ്ചാർജ് െചയ്യുകയും ചെയ്തു. യാത്രയാക്കാൻ കലക്ടർ പി.ബി. നൂഹും ഡി.എം.ഒ യും അടക്കമുള്ളവർ ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു. 59 ദിവസത്തിന് ശേഷം കോവിഡ് മുക്തമാകുന്ന പത്തനംതിട്ടയിൽ കഴിഞ്ഞ 22 ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമില്ല. 

ഇന്നലെ രണ്ടു പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ജില്ലയിലെ ആശുപത്രികളിൽ അഞ്ചു പേരും  വീടുകളിൽ 263 പേരുമാണ് നിലവിൽ നിരീക്ഷണത്തിൽ ഉളളത്. ഇന്നലെ അയച്ച 69 സാമ്പിളുകളുടേത് ഉൾപ്പെടെ 168 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

അഞ്ചുപേർകൂടി ആശുപത്രി വിട്ടു; കോട്ടയം വീണ്ടും കോവിഡ് മുക്തം
ജില്ലയില്‍ ഇതുവരെ രോഗം ഭേദമായത് 20 പേര്‍ക്ക്  

കോട്ടയം: രോഗബാധിതരായി ചികിത്സയിലിരുന്ന അഞ്ചുപേര്‍കൂടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയതോടെ കോട്ടയം ജില്ല കോവിഡ് മുക്തം. പരിശോധനഫലം നെഗറ്റിവായതിനെത്തുടർന്നാണ് ജില്ലയിൽ അവശേഷിച്ചിരുന്ന അഞ്ചുപേരെക്കൂടി ബുധനാഴ്ച ഡിസ്ചാർജ് ചെയ്തത്. ഇതോടെ ഇടവേളക്കുശേഷം വീണ്ടും ജില്ലക്ക് ആശ്വാസദിനം. നേരേത്ത ചികിത്സയിലുണ്ടായിരുന്ന മൂന്നുപേർ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ, സംസ്ഥാനത്തെ ആദ്യ കോവിഡ് മുക്ത ജില്ലയായി കോട്ടയം മാറുകയും ഗ്രീൻസോണിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു. 

എന്നാൽ, കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രീൻസോൺ പദവി നഷ്ടമായി. ഇതിനിടെ, ഇടുക്കിയിൽ നിരീക്ഷണത്തിലായിരുന്ന പാലാ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. പിന്നാലെ വിവിധ ദിവസങ്ങളിലായി 17 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ ഒഴിെകയുള്ളവർ ആശുപത്രി വിട്ടിരുന്നു. മെഡിക്കൽ കോളജിൽനിന്ന് ബുധനാഴ്ച ആറുപേരെയാണ് ഡിസ്ചാർജ് ചെയ്തത്. 
ചാന്നാനിക്കാട് സ്വദേശിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി (25), വടയാര്‍ സ്വദേശിയായ വ്യാപാരി(53), തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി (33), ഡല്‍ഹിയില്‍നിന്ന് റോഡുമാര്‍ഗം കോട്ടയത്തേക്ക് വരുമ്പോള്‍ ഇടുക്കിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി (65), വെള്ളൂരില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ റെയില്‍വേ ജീവനക്കാരന്‍(56) എന്നിവരാണ് ആശുപത്രി വിട്ടത്. 

ഇതിനൊപ്പം ചികിത്സയിലിരുന്ന ഇടുക്കി സ്വദേശിയായ യുവാവും വീട്ടിലേക്ക് മടങ്ങി. 
വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെ ജില്ലയില്‍ 20 പേര്‍ രോഗമുക്തരായി. ഏറ്റവുമൊടുവില്‍ പരിശോധന ഫലം പോസിറ്റിവായത് ഏപ്രില്‍ 27നാണ്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 552 പേരും സെക്കന്‍ഡറി കോണ്ടാക്ട് പട്ടികയില്‍ ഉള്‍പ്പെട്ട 599 പേരും ഇപ്പോള്‍ ജില്ലയിൽ ക്വാറൻറീനില്‍ കഴിയുന്നുണ്ട്.

Tags:    
News Summary - Kottayam and pathanamthitta-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.