വടകര: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി എല്ലായ്പോഴും ബാഗില്‍ ഒ രു കുപ്പിയില്‍ സയനൈഡ് സൂക്ഷിച്ചിരുന്ന ‘മരണസഞ്ചാരി’യാണെന്ന് അന്വേഷണ സംഘം. തന്നെ വിമര്‍ശിക്കുന്നതോ എതിരുനില്‍ക്കുന്നതോ സഹിക്കാന്‍ കഴിയില്ലെന്നും അപ്പോഴാണ് കൊല്ലാന്‍ തോന്നുന്നതെന്നുമാണ് ജോളി പറയുന്നത്. വാര്‍ത്തകളിലൂടെയാണ് സയനൈഡിനെ കുറിച്ച് മനസ്സിലാക്കുന്നതെന്നും ജോളി ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ശരീരത്തിലെത്തുന്ന മാത്രയില്‍ തന്നെ ആളെ ഇല്ലാതാക്കാമെന്നതിനാലാണ് ഈ രീതി സ്വീകരിച്ചത്.
പലരെയും കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. പലർക്കും സയനൈഡ് കലര്‍ത്തിയ ശീതളപാനീയങ്ങളും പഴങ്ങളും നല്കാന് ശ്രമിച്ചിരുന്നെങ്കിലും ഒഴിഞ്ഞു മാറി. തന്നെ സംശയദൃഷ്ടിയോടെ നോക്കുന്നവരുമായി അടുത്തിടപഴകാന്‍ ശ്രമിച്ചിരുന്നതായി ജോളി മൊഴി നല്കി. അന്നമ്മയെ കൊന്നത് റോയിക്കറിയാമായിരുന്നു. അന്നമ്മയില്‍ നിന്നും വാങ്ങിയ പണം തിരികെ ചോദിച്ചതിെൻറ പ്രതികാരമായാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിലിയെ രണ്ടുതവണ കൊല്ലാന്‍ ശ്രമിച്ചിരുന്നു.
2016ല്‍ ദന്താശുപത്രിയില്‍ വെച്ചാണ് സിലി ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. രണ്ടു തവണയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ആദ്യത്തേത് അളവില്‍ കുറഞ്ഞതിനാല്‍ രക്ഷപ്പെട്ടു. രണ്ടാം തവണ കഴിക്കാന്‍ സിലി കൂട്ടാക്കിയില്ല. ദന്താശുപത്രിയിലേക്കുള്ള യാത്രയില്‍ മരണം ഉറപ്പിക്കുന്നതിനായി വാഹനത്തില്‍ കയറുകയായിരുന്നു. അപ്പോള്‍ കൈയില്‍ കരുതിയ വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയിരുന്നതായും അന്വേഷണ സംഘത്തോട് പറഞ്ഞു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട്: കൂടത്തായി കേസിൽ േജാളിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഫോണിലേക്ക് നിരന്തരം വിളിച്ചവരുടെ പേരുവിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചുവരുകയാണ്. നേരത്തേ, പ്രാഥമിക പരിശോധന നടത്തിയിരുന്നു. പിന്നാലെയാണിേപ്പാൾ പട്ടിക തയാറാക്കി ഇവരെ വിളിപ്പിച്ച് മൊഴിയെടുക്കുന്നത്. ജോളിക്ക് കുറ്റകൃത്യങ്ങൾ നടത്തുന്നതിന് സഹായം ലഭിച്ചതായി കരുതുന്നവരുടെ ഫോൺവിളികളും പരിശോധിക്കുന്നുണ്ട്. ഫോൺകാൾ വിവരങ്ങൾ ശേഖരിക്കുന്നതോടെ ജോളിയുടെ യാത്രകൾ സംബന്ധിച്ചുള്ള വിവരങ്ങളും ലഭിക്കും. ജോളിയുടെയും യാത്ര നടത്തിയതായി സംശയിക്കുന്നവരുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകൾ പരിശോധിച്ചായിരിക്കും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാക്കുക.
പ്രതി ചേർക്കപ്പെട്ടവർ തമ്മിലുള്ള ഫോൺ സംഭാഷണവും പൊലീസ് ശേഖരിക്കും. അന്വേഷണ സംഘത്തിലെ സാേങ്കതിക വിദഗ്ധരുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ജോളിയുടെ എൻ.െഎ.ടി മേഖലയിലെ ബന്ധങ്ങൾ, പ്രാദേശിക രാഷ്ട്രീയക്കാരുമായും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങൾ എന്നിവ സംബന്ധിച്ച പ്രധാന തെളിവാകും ഫോൺ സംഭാഷണങ്ങൾ.
അന്വേഷണ സംഘം ഇടുക്കിയിൽ ജോളിയുടെ സഹോദരീ ഭർത്താവിനെ ചോദ്യം ചെയ്തു
രാജകുമാരി: കൂടത്തായി കൊലക്കേസ് അന്വേഷണസംഘം മുഖ്യപ്രതി ജോളിയുടെ സഹോദരീഭർത്താവ് ഇടുക്കി രാജകുമാരി സ്വദേശി ജോണിയുടെ വീട്ടിൽ എത്തി ചോദ്യംചെയ്തു. സി.ഐ വിനേഷിെൻറ നേതൃത്വത്തിലെ സംഘം ഞായറാഴ്ച രാവിലെ 11 മുതൽ രണ്ടുവരെ ജോണിയെയും കുടുംബാംഗങ്ങളെയും ചോദ്യംചെയ്തു.
രാജാക്കാട് പൊലീസിനൊപ്പമാണ് അന്വേഷണസംഘം ജോണിയുടെ വീട്ടിലെത്തിയത്. ഒപ്പം സമീപവാസികളോടും ജോണിയെപ്പറ്റി തിരക്കി. അന്വേഷണസംഘത്തിെൻറ ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്നും ബന്ധു എന്നതിലുപരി ഈ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ജോണി പറഞ്ഞു. അന്വേഷണസംഘവുമായി പൂർണമായി സഹകരിക്കുമെന്നും ജോണി വ്യക്തമാക്കി.
കസ്റ്റഡി രണ്ടുനാൾ കൂടി
കോഴിക്കോട്: കൂടത്തായി െകാലപാതക പരമ്പരയിൽ അറസ്റ്റിലായവരുടെ കസ്റ്റഡി ബുധനാഴ്ച അവസാനിക്കാനിരിക്കെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം തീരുമാനിച്ചു. ഭർത്താവ് റോയി തോമസിെൻറ മരണത്തിലാണ് േജാളിയടക്കം മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങിയത്. ചോദ്യം ചെയ്യലിൽ മറ്റ് അഞ്ചുപേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി മൊഴി നൽകിയതോടെയാണ് മറ്റുകൊലകളുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണത്തിന് വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയശേഷമാവും അപേക്ഷ നൽകുക.
കുറ്റസമ്മതത്തിനു പിന്നാലെ മറ്റ് അഞ്ചു മരണങ്ങളും വെവ്വേറെ എഫ്.െഎ.ആറായി രജിസ്റ്റർ ചെയ്ത് പേരാമ്പ്ര, കുറ്റ്യാടി, കൊയിലാണ്ടി, തിരുവമ്പാടി, വടകര തീരദേശം സി.െഎമാരുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട സിലി, ആൽഫിൻ എന്നിവരുടെ കേസുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ലഭിച്ചതിനാൽ പ്രത്യേകം ചോദ്യം ചെയ്യാനാണ് ഉടൻ കസ്റ്റഡിയിൽ വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.