കോഴിക്കോട്: കൂടത്തായി കൂട്ടമരണ കേസുമായി ബന്ധപ്പെട്ട് റോയിയുടെ സഹോദരങ്ങളു ടെയും മക്കളുടെയും രക്ത സാപ്ളുകൾ ഡി.എൻ.എ പരിശോധനക്കെടുത്തു. കേസിലെ പരാതിക്കാ രനും റോയിയുടെ സഹോദരനുമായ റോേജാ, സഹോദരി രഞ്ജി, റോയിയുടെ മക്കളായ റോമോ, പ്രായ പൂർത്തിയാവാത്ത ഇളയ മകൻ എന്നിവരുടെ സാപ്ളുകളാണ് ശേഖരിച്ചത്. അന്വേഷണസംഘം കൂടത്തായി ലൂർദ്സ് മാതാ പള്ളി സെമിത്തേരിയിലെ പൊന്നാമറ്റം കല്ലറയിൽ നിന്നെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ടോം തോമസ്, അന്നമ്മ, റോയി എന്നിവരുടേതാെണന്ന് തെളിയിക്കുന്നതിനാണ് ഡി.എൻ.എ പരിശോധന നടത്തുന്നത്.
വ്യാഴാഴ്ച രാവിലെ ഒമ്പതോെട മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയാണ് നാലുപേരും സാപ്ളുകൾ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലെത്തിയ നാലുപേരും നടപടികൾ പൂർത്തിയാക്കി 12ഒാടെ മടങ്ങി.
സാപ്ളുകൾ കോടതി മുഖേന ഉടൻ തിരുവനന്തപുരത്തേയോ കണ്ണൂരിലേയോ ഫോറൻസിക് ലാബിലേക്ക് അയക്കും.
ജോളിയെയും മാത്യുവിനെയും ചോദ്യം ചെയ്തു
പയ്യോളി: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളിയെയും എം.എസ്. മാത്യുവിനെയും വ്യാഴാഴ്ച രാവിലെ മുതൽ പയ്യോളിയിലെ റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തു. ജോളിയുടെ ഭർത്താവ് ഷാജു, മരണപ്പെട്ട റോയി തോമസിന് ഏലസ് നൽകിയ ജ്യോത്സ്യൻ കൃഷ്ണകുമാർ എന്നിവരെ ബുധനാഴ്ച ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്തിരുന്നു.
വ്യാഴാഴ്ച രാവിലെ 10 ഓടെയാണ് വീണ്ടും ജോളിയെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ 11.45ഓടെ വൈദ്യപരിശോധനക്കായി കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി.
ഒന്നോടെ തിരികെ കൊണ്ടുവന്നു. എം.എസ്. മാത്യുവിനെ ക്രൈംബ്രാഞ്ച് ഓഫിസിന് തൊട്ടരികിെല പയ്യോളി പൊലീസ് സ്റ്റേഷനിൽ വെച്ചും ചോദ്യം ചെയ്തിരുന്നു. വൈകീട്ടോടെ രണ്ടുപേരെയും വടകര റൂറൽ എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.