ശബരിമലയിലേക്ക് വരുന്ന യുവതികളെ രണ്ടായി വലിച്ചുകീറണമെന്ന് കൊല്ലം തുളസി

ചവറ: ശബരിമലയിൽ പ്രവേശിക്കാൻ വരുന്ന യുവതിയുടെ കാലിൽ പിടിച്ച് വലിച്ചുകീറണമെന്നും ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരുഭാഗം വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിക്കും അയച്ചുകൊടുക്കണമെന്ന് നടൻ കൊല്ലം തുളസി പറഞ്ഞു. എൻ.ഡി.എ ചെയർമാൻ പി.എസ്. ശ്രീധരൻപിള്ള നയിക്കുന്ന ശബരി സംരക്ഷണ യാത്രക്ക് ചവറയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഉത്തരവിറക്കിയ ജഡ്ജിമാർ ശുംഭന്മാരാണ്. അയ്യപ്പനാമജപം ഇവിടെകൊണ്ട് അവസാനിപ്പിക്കരുത്. വേണ്ടിവന്നാൽ സുപ്രീംകോടതി വരെ നാമജപയാത്ര നടത്തണം. ശബരിമലയിൽ യുവതിപ്രവേശനം ഒരു നിലയ്ക്കും അനുവദിക്കരുത്’ -അദ്ദേഹം പറഞ്ഞു. അയ്യപ്പനാമം ചൊല്ലി അണികളെ ആവേശം കൊള്ളിക്കാനും അഞ്ച് മിനിറ്റ് നീണ്ട പ്രസംഗത്തിലൂടെ അദ്ദേഹം ശ്രമിച്ചു.

Full View

കൊല്ലം തുളസിക്ക് പഴയ സിനിമയിലെ ഒാർമ -പി. സതീദേവി
ആലപ്പുഴ: ശബരിമലയിലെത്തുന്ന സ്ത്രീകളെ വലിച്ചുകീറണമെന്ന് നടൻ കൊല്ലം തുളസി പരസ്യമായി ആഹ്വാനം ചെയ്തത് പഴയ ബലാത്സംഗ സിനിമകളിൽ അഭിനയിച്ച രംഗങ്ങളോർത്താണെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവി. വിശ്വാസത്തിെൻറ മറവിൽ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ സംഘടിപ്പിച്ച വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഏകാന്തതയിലിരുന്ന് പ്രാർഥനപൂർവം ചെയ്യേണ്ടതാണ് നാമജപം. അല്ലാതെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം ചൊരിയലല്ല. പുരുഷെൻറ ശരീരസ്രവങ്ങൾ തീർഥവും സ്ത്രീയുടേത് അശുദ്ധിയുമാണെന്ന് പറയുന്നതിലടങ്ങിയത് പുരുഷാധിപത്യം പിന്തുടരുന്ന യുക്തിരാഹിത്യമാണ്. ശബരിമലയിലെന്ന പോലെ സുപ്രീംകോടതി നേരത്തേ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ ബിൽ, മുസ്ലിം സ്ത്രീകളുടെ വിവാഹമോചന വിഷയം തുടങ്ങിയ കാര്യങ്ങളിൽ ഇടപെട്ടതൊന്നും ബി.ജെ.പിക്കാർ അറിഞ്ഞിട്ടിെല്ലന്ന് അവർ പരിഹസിച്ചു. ജില്ല പ്രസിഡൻറ് പുഷ്പലത മധു അധ്യക്ഷത വഹിച്ചു. സി.എസ്. സുജാത, യു. പ്രതിഭ എം.എൽ.എ തുടങ്ങിയവർ പെങ്കടുത്തു.

Tags:    
News Summary - kollam thulasi on sabarimala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.