വാഹനം പിടിച്ചെടുത്തെന്ന്; സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പ്രതിഷേധം 

കൊച്ചി: ജൂൺ, ജൂലൈ മാസത്തെ വായ്പ തിരിച്ചടവ് മുടങ്ങിയ വാഹനം ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുത്തതിനെതിരെ   മണപ്പുറം ഫിനാൻസിെൻറ ഓഫിസിൽ    കോൺട്രാക്ട് കാര്യേജ് ഓപറേറ്റേഴ്സ് അസോസിയേഷെൻറ പ്രതിഷേധം. 

കമ്പനിയുടെ കലൂർ ശാഖയിലാണ് അസോസിയേഷെൻറ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. കേന്ദ്രസർക്കാരും റിസർവ് ബാങ്കും ഏർപ്പെടുത്തിയ രണ്ടാംഘട്ട വായ്പ മൊറട്ടോറിയം ഇവർ നിരസിച്ചെന്ന് അസോസിയേഷൻ  ആരോപിച്ചു.  ഓട്ടം ഇല്ലാത്തതുകൊണ്ട് നികുതി ഒഴിവാക്കാൻ  ഫോം ജി നൽകിയ വാഹനമാണ് കടത്തിക്കൊണ്ട് പോയത്. 

കലൂർ സ്റ്റേഡിയത്തിന് സമീപത്തുനിന്ന്  അപ്രത്യക്ഷമായ ടൂറിസ്റ്റ്  ബസ് മോഷണം പോയതാണെന്ന് കരുതി ഉടമ വെള്ളിയാഴ്ച പൊലീസിൽ പരാതി കൊടുത്തിരുന്നു.  പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പിടിച്ചെടുത്തതാണെന്ന് മനസ്സിലായത്. അസോസിയേഷൻ  സംസ്ഥാന പ്രസിഡൻറ് ബിനു ജോൺ, ജില്ല ജന. സെക്രട്ടറി അഡ്വ. അനൂപ് അശോകൻ, ട്രഷറർ ജിജോ അഗസ്റ്റിൻ, വൈസ് പ്രസിഡൻറ് ബിപിൻ, ജോയൻറ് സെക്രട്ടറി വർഗീസ് ട്രൂ വേ  എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിെൻറ വായ്പരേഖകളും കുടിശ്ശിക നോട്ടീസും വാഹനം പിടിക്കുന്നതിന് അനുവാദം വാങ്ങിയതിെൻറ രേഖകളും ആവശ്യപ്പെട്ടെങ്കിലും മാനേജർ നൽകാൻ കൂട്ടാക്കിയില്ല.  ചർച്ചയിൽ തിങ്കളാഴ്ച രേഖകൾ നൽകാമെന്ന് ഉറപ്പുനൽകി. 

Tags:    
News Summary - Private fiance firm protest-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.