കോഴിക്കോട്: പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് കേസുകളിൽ അന്വേഷണം നേരിടുന്ന മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എം. ഷാജി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരാക്കിയത് 19 രേഖകൾ. പാസ്പോർട്ട്, വസ്തുക്കളുടെ ആധാരം, ബാങ്ക് സ്റ്റേറ്റ്മെൻറുകൾ, വീടിെൻറ പ്ലാൻ തയാറാക്കിയ എൻജിനീയറുടെ വിവരങ്ങൾ, വീടിന് പെർമിറ്റ് ലഭിച്ച രേഖകൾ തുടങ്ങിയവയാണ് ഹാജരാക്കിയത്.
അതേസമയം കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ടുകളെക്കുറിച്ചും അന്വേഷണം നടത്തും. കഴിഞ്ഞ 10 വർഷത്തെ വരവ് ചെലവ് കണക്കുകളുടെ ഫ്ലോ ചാർട്ട് ഹാജരാക്കാൻ ഇ.ഡി നിർദേശം നൽകുകയും ചെയ്യും. പണം വന്ന തീയതി, ചെലവാക്കിയ വിവരങ്ങൾ, പണം അയച്ചയാളുടെ വിവരങ്ങൾ എന്നിവ ഫ്ലോ ചാർട്ടിൽ കാണിക്കണം. 10 ദിവസത്തിനകം ഫ്ലോ ചാർട്ട് ഹാജരാക്കാനാണ് നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസങ്ങളിൽ െക.എം. ഷാജിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസങ്ങളിലും ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകി വരെ നീണ്ടു. അഴീക്കോട് ഹൈസ്കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആക്ഷേപത്തെ തുടർന്നായിരുന്നു ഇ.ഡിയുടെ ആദ്യ അേന്വഷണം. പിന്നീട് ആഡംബര വീട്ടിലേക്കും നികുതിവെട്ടിപ്പിലേക്കും അന്വേഷണം നീളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.