ഡി.ജി.പി ഒാഫീസ് സമരം: കെ.എം ഷാജഹാൻ അടക്കം അഞ്ചു പേർക്ക് ജാമ്യം

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം ഡി.ജി.പി ഒാഫീസിൽ മുന്നിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ട് റിമാൻഡിലായ അഞ്ചു പേർക്കും ജാമ്യം. കെ.എം ഷാജഹാനെ കൂടാതെ എസ്.യു.സി.ഐ നേതാവ് എസ്. ഷാജര്‍ഖാന്‍, ഭാര്യ എസ്. മിനി, എസ്.യു.സി.ഐ പ്രവർത്തകൻ എസ്. ശ്രീകുമാർ, തോക്കുസ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. അഞ്ചു പേർക്കും ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

മകന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഷാജഹാന്‍റെ അമ്മ എൽ. തങ്കമ്മ പ്രതികരിച്ചു. മകൻ തന്‍റെ അടുത്ത് എത്തിയ ശേഷമെ നിരാഹാര സമരം അവസാനിപ്പിക്കൂവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

എൽ.എൽ.ബി പരീക്ഷ നടക്കുന്നതിനാൽ തന്നെ കസ്റ്റഡിയിൽ വിടരുതെന്ന ഷാജഹാ‍ൻെറ ആവശ്യം അംഗീകരിച്ച കോടതി അദ്ദേഹത്തെ ജയിലിൽ ഒരുമണിക്കൂർ ചോദ്യം ചെയ്യാൻ അനുവദിച്ചു. അഞ്ച് പ്രതികളെയും 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസി‍ൻെറ ആവശ്യം. എന്നാൽ, ഇത് കോടതി നിരാകരിക്കുകയായിരുന്നു.

തൃശൂർ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണുവി‍ൻെറ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ബുധനാഴ്ച ബന്ധുക്കൾ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെയും കൊണ്ട് പൊലീസ് വാൻ നഗരത്തിൽ ചുറ്റിയടിക്കുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

പൊലീസ് ആസ്ഥാനത്തെ അതിക്രമത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ, പൊലീസി‍ൻെറ വാദങ്ങൾ പ്രതികൾ ചോദ്യം ചെയ്യലിൽ നിഷേധിച്ചു. സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന തങ്ങളെ സർക്കാർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന വാദത്തിൽ ഇവർ ഉറച്ചുനിന്നു. തനിക്ക് ജിഷ്ണു കേസ് സമരവുമായി ഒരു ബന്ധവുമില്ലെന്നും തന്നെ പൊലീസ് കുടുക്കുകയായിരുന്നെന്നും ഹിമവൽ ഭദ്രാനന്ദ മൊഴി നൽകിയതായാണ് വിവരം.

Tags:    
News Summary - km shajahan and four people are get bail in dgp office case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.