തിരുവനന്തപുരം: അപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിെൻറ ഫോൺ ആഴ്ചകൾ പിന്നിട്ടിട്ടും കണ്ടെത്താനാകാത്തതിൽ ദുരൂഹത ആരോപിച്ച് ‘സിറാജ്’ മാനേജ്മെൻറ്. ഹൈടെക ്സെല്ലും സൈബർ സെല്ലും സ്വകാര്യ ഐ.ടി കമ്പനികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സൈബർഡ ോമുമടക്കമുള്ള സേനയിലാണ് ഒരു സ്മാർട്ട്ഫോൺ കണ്ടെത്താൻ രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണസംഘത്തിന് കഴിയാത്തത്. കെ.എം. ബഷീറിന് രണ്ട് ഫോണുകളാണ് ഉണ്ടായിരുന്നത്. ഒരുസാധാരണ ഫോണും മറ്റൊന്ന് സ്മാർട്ട് ഫോണും.
ബഷീര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് പ്രസ്സിലെ ജീവനക്കാരനുമായി രണ്ടര മിനിറ്റ് സംസാരിച്ചിരുന്നു. തുടര്‍ന്ന്, മിനിറ്റുകള്‍ക്കുള്ളില്‍ ബഷീര്‍ അപകടത്തില്‍പ്പെട്ടു. സാധാരണ ഫോൺ തകർന്നനിലയിൽ അപകടം നടന്ന സ്ഥലത്തുനിന്നും പൊലീസിന് ലഭിച്ചിരുന്നു.
പക്ഷേ, സ്മാർട്ട്ഫോൺ ലഭിച്ചില്ല. എന്നാല്‍, ഒരു മണിക്കൂറിന് ശേഷം രാത്രി 1.53ന് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ബഷീറിെൻറ ഫോണിലേക്ക് വിളിക്കുമ്പോള്‍ ഒരു പുരുഷന് ഫോണ്‍ എടുക്കുകയും അവ്യക്തമായി സംസാരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് മാനേജ്മെൻറ് ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.