യുവാവിനെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാൻഡിൽ

ഓയൂർ: അമ്പലംകുന്ന് വട്ടപ്പാറയിൽ വീടിന് മുന്നിൽ നിന്ന യുവാവിനെ കാറിലെത്തിയ മൂന്നംഗസംഘം തട്ടികൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ നാലു പേർ റിമാൻഡിൽ. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും ചാടിരക്ഷപെട്ട യുവാവിന് പരിക്കേറ്റു. വട്ടപ്പാറ അജ്സൽ മൻസിലിൽ അജ് സൽ അയൂബി(19)നെയാണ് തട്ടിക്കൊണ്ടഡു പോകാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മീയന പെരുപുറം വയ് ലിൽ വീട്ടിൽ സലിം(48) കുളത്തൂപ്പുഴ, ചന്ദനക്കാവ് ചരുവിള പുത്തൻ വീട്ടിൽ സലിം (48), കുളത്തൂപ്പുഴ ആർ.പി.എൽ 2 ജെ കോേനിയിൽ രാഹുൽ (24) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ വാടകക്ക് ഉപയാേഗിച്ച സ്വിഫ്റ്റ് ഡിസയർ കാറും കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് 6.45നായിരുന്നു സംഭവം. അജ്സൽ അയ്യൂബ് രണ്ട് കൂട്ടുകാർക്കൊപ്പം വീടിന് മുന്നിൽ റോഡിൽ നിന്ന് സംസാരിക്കുകയായിരുന്നു. ഈ സമയം കാറിലെത്തിയ സംഘം അജ്സലിന്‍റെ ബന്ധുവും വാർഡംഗവും ബിൽഡിങ് കോൺട്രാക്ടറുമായ എം.ആർ. സഹീദിന്‍റെ വീട് ചോദിച്ചു. വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്തിട്ടും ഒപ്പം ചെന്ന് കാണിച്ച് കൊടുക്കാൻ ആവശ്യപ്പെട്ടു.

അജ്സൽ സ്വന്തം ബൈക്കിൽ കയറാൻ ശ്രമിച്ചു. എന്നാൽ, കാറിൽ പോകാമെന്നും തിരികെ കൊണ്ടാക്കാമെന്നും പറഞ്ഞാണ് അജ് സലിനെ പ്രതികൾ കാറിൽ കയറ്റിക്കൊണ്ടുപോയത്. മെമ്പർ സഹീദിന്‍റെ വീടിന് മുന്നിലെത്തിയിട്ടും കാർ നിർത്താതെ മുന്നോട്ട് പോയി. ശേഷം കാർ തിരികെ വരുകയും യുവാവിന് ഇറങ്ങേണ്ട സ്ഥലത്ത് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ വേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു.

തട്ടികൊണ്ടു പോവുകയാണെന്ന് മനസ്സിലായ അജ്സൽ ബഹളം വെക്കാൻ തുടങ്ങിയതോടെ സംഘാംഗങ്ങളിലൊരാൾ യുവാവിന്‍റെ നെഞ്ചത്ത് ശക്തമായി മുഷ്ടി ചുരുട്ടി ഇടിക്കുകയും കൈ പിടിച്ച് തിരിച്ച് വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. ഇതിനിടെ കാർ ഒരു ഹംബിൽ കയറിയതോടെ സ്പീഡ് കുറയുകയും അജ്സൽ കുതറി കാറിന്‍റെ ഡോർ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സംഘം രക്ഷപെട്ടു. വീഴ്ചയിൽ പരിക്കേറ്റ അജ്സൽ ആശുപത്രിയിൽ ചികിത്സ തേടി.

മീയന സ്വദേശിയായ സലിം കുമാറാണ് അജ്സലിനെ പിടികൂടാൻ ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ മൂന്ന് പ്രതികളും ഏറ്റെടുക്കുകയായിരുന്നു. സലിം ആദ്യം 4000 രൂപയും കാറും ക്വട്ടേഷൻ സംഘങ്ങൾക്ക് നൽകി. പൊലീസിൽ പിടിപെട്ടാൽ രക്ഷപ്പെടാനായി സംഘം വ്യാജകഥയുണ്ടാക്കി. റബർ പാട്ടത്തിന് എടുത്ത് സ്ഥലം നോക്കി വരുന്നവരാണെന്ന് പറയാനാണ് ശ്രമിച്ചത്. പൊലീസ് പ്രതികളെ മാറ്റി നിർത്തി ചോദ്യം ചെയ്യലിലാണ് കളളം വെളിച്ചത്തായത്. സലിം അജ്സലിന്‍റെ സഞ്ചാരം മൂന്ന് ദിവസമായി ബൈക്കിൽ പൊയി വീക്ഷിച്ചിരുന്നു. അജ്സലിനെ തട്ടി കൊണ്ട് പാേയ ദിവസം സലിം ബൈകിലെത്തിയാണ് പ്രതികൾക്ക് യുവാവിനെ കാണിച്ച് കൊടുത്തത്. സലിമിന് അഞ്ചര ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു. അജ്മലിന്‍റെ കുടുംബം സാമ്പത്തികമുള്ളവരാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അജ്സലിനെ തട്ടികൊണ്ടു പോയി മോചനദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെടാനിരുന്നത്.

സി.സി.ടി.വി ദൃശ്യം വഴി കുളത്തൂപ്പുഴയിൽ വെച്ച് പൊലീസ് പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറിന്‍റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ ഇൻ ചാർജ് ചടയമംഗലം സി.ഐ ബിജോയിയുടെ നേതൃത്വത്തിൽ പൂയപ്പള്ളി എസ്.ഐ ഗോപി ചന്ദ്രൻ, എ. എസ്.ഐമാരായ ചന്ദ്രകുമാർ, ഗോപാലകൃഷ്ണൻ, ഹരികുമാർ, രാജേഷ്, ഗോപകുമാർ, അനിൽകുമാർ, എസ്.സി.പി. ഒമാരായ ലൈജു വർഗീസ് എന്നിവരടങ്ങുന്ന സംലമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - kidnapping Case: Accused remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.