തിരുവനന്തപുരം: കേരള സർവകലാശാല മോഡറേഷൻ മാർക്ക് ദാനത്തിെൻറ അന്വേഷണം ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറും. കേസെടുത്ത് അന്വേഷണം വേണമെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് നൽകിയ ശിപാർശ ഡി.ജി.പിയുടെ പരിഗണനയിലാണ്. വിശദ അന്വേഷണം നടത്തേണ്ടതിനാൽ സൈബർ വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തിന് കേസ് കൈമാറുന്നതാണ് ആലോചിക്കുന്നത്. സോഫ്റ്റ്വെയർ തകരാറാണ് കാരണമെന്നാണ് സർവകലാശാല കണ്ടെത്തിയതെങ്കിൽ തട്ടിപ്പ് നടന്നെന്നുതന്നെയാണ് ക്രൈംബ്രാഞ്ച് നിഗമനം.
2016 മുതൽ 19വരെ നടന്ന ബി.ബി.എ, ബി.സി.എ പരീക്ഷകളിൽ ഇൗ മാർക്ക്ദാനം നടന്നെന്നും അനർഹർക്കും ഇതിെൻറ പ്രയോജനം ലഭിച്ചതായും ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. കേസെടുത്ത് അന്വേഷിക്കണമെന്നും സാേങ്കതിക പരിശോധന വേണമെന്നുമുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സന്തോഷിെൻറ ശിപാർശ സിറ്റി പൊലീസ് കമീഷണർ എം.ആർ. അജിത്കുമാറിന് ദിവസങ്ങൾക്ക് മുമ്പ് കൈമാറിയിരുന്നു.
ആ റിപ്പോർട്ട് വിശദമായി പരിശോധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശിപാർശ ചെയ്ത് കമീഷണർ ഡി.ജി.പിക്ക് കൈമാറിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.