തിരുവനന്തപുരം: സമൂഹ വ്യാപനം തലസ്ഥാനത്തുതന്നെ നിയന്ത്രിച്ച് പിടിച്ചുകെട്ടാൻ ശ്രമിക്കുേമ്പാൾ അപായസൂചന നൽകി മറ്റ് ജില്ലകളിലും ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് 19 ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളും 103 കമ്യൂണിറ്റി ക്ലസ്റ്ററുകളുമാണ് കേരളത്തിലുള്ളത്. ആകെ 34 ക്ലസ്റ്ററുകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഒരാഴ്ചക്കിടെയാണ് എണ്ണം 103 ലേക്ക് കുതിച്ചത്. ഇതിൽ 18 ക്ലസ്റ്ററുകളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനായി എന്നതും കഴിഞ്ഞ ഏഴു ദിവസത്തിനിടെ ഇവിടങ്ങളിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതുമാണ് ഏക ആശ്വാസം.
മുനമ്പവും ഇക്കൂട്ടത്തിൽപെടുന്നു. കൊല്ലത്താണ് ഇത്തരം മേഖലകളേറെ. എട്ടു ക്ലസ്റ്ററുകളാണ് ഇവിടെ നിയന്ത്രണ വിധേയമായത്. അതേ സമയം സമൂഹ വ്യാപനം നടന്ന തലസ്ഥാനത്ത് ആകെ 27 ക്ലസ്റ്ററുകളുണ്ടെങ്കിലും ഒന്നും നിയന്ത്രണവിധേയമായിട്ടില്ല. കൂടുതൽ ക്ലസ്റ്ററുകളും തിരുവനന്തപുരത്താണ്.
തൃശൂർ-4, പാലക്കാട്-3, മലപ്പുറം-1, കോട്ടയം-1, എറണാകുളം-1 എന്നിവയാണ് നിയന്ത്രണ വിധേയമാക്കിയ മറ്റുള്ളവ.സമ്പർക്കപ്പകർച്ചയുടെ തോതനുസരിച്ചാണ് ക്ലസ്റ്ററുകൾ നിശ്ചയിക്കുന്നത്. സംസ്ഥാനത്ത് ഇവയുടെ എണ്ണം കൂടുന്നത് സമൂഹ വ്യാപനത്തിെൻറ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു. അതേ സമയം ക്ലസ്റ്ററുകൾ കണ്ടെത്തുകയെന്നത് ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമതക്കും അടിവരയിടുന്നു. നാലിനം ക്ലസ്റ്ററുകളാണ് പ്രധാനമായുമുള്ളത്.
ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ
50 ൽ അധികം സമ്പർക്കപ്പകർച്ചക്കേസുകളുള്ള മേഖലകളാണ് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ. ഒരാഴ്ച മുമ്പ് 10ൽ താെഴ മാത്രമായിരുന്നു ഇവയുടെ എണ്ണം. ഇപ്പോഴുള്ള 19 ൽ ആറും കൊല്ലത്താണ്; നാെലണ്ണം തിരുവനന്തപുരത്തും. ആലപ്പുഴയിൽ മൂന്നും എറണാകുളത്ത് രണ്ടും പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്ന് വീതവും.
ഇൻസ്റ്റിറ്റ്യൂഷനൽ ക്ലസ്റ്റർ ആശുപത്രി, ഒാഫിസ് എന്നിവ കേന്ദ്രീകരിച്ച് രണ്ടോ അതിലധികമോ സമ്പർക്കക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നെങ്കിൽ ഇവയെ ‘ഇൻസ്റ്റിറ്റ്യൂഷനൽ ക്ലസ്റ്റർ’ എന്ന നിലയിൽ പരിഗണിച്ചാണ് പ്രതിരോധമൊരുക്കുന്നത്.
11ൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ എട്ടും തലസ്ഥാന ജില്ലയിലാണ്. പത്തനംതിട്ട, ആലപ്പുഴ, കാസർകോട് എന്നിവിടങ്ങളിൽ ഒാരോന്നും.
േക്ലാസ്ഡ് കമ്യൂണിറ്റി ക്ലസ്റ്റർ ലേബർക്യാമ്പ്, സി.െഎ.എസ്.എഫ് ക്യാമ്പ് എന്നിങ്ങനെ മേഖലകളിൽ 14 ദിവസത്തിനുള്ളിൽ രണ്ടോ അതിലധികമോ കേസുകൾ റിേപ്പാർട്ട് ചെയ്യുന്നെങ്കിൽ ഇവയെ േക്ലാസ്ഡ് കമ്യൂണിറ്റിറ്റി ക്ലസ്റ്ററായി പരിഗണിക്കും. സംസ്ഥാനത്ത് ഇത്തരം ഏഴു ക്ലസ്റ്ററുകളാണുള്ളത്.
ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റർ
14 ദിവസത്തിനുള്ളിൽ രണ്ടോ അതിലധികമോ കേസുകൾ റിേപ്പാർട്ട് ചെയ്യുന്ന വാർഡോ കോർപറേഷൻ ഡിവിഷനോ ആണ് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റർ. സംസ്ഥാനത്ത് ഇത്തരം 48 ക്ലസ്റ്ററുകളാണുള്ളത്. ഒരു കുടുംബത്തിൽപെട്ട അംഗങ്ങൾക്കാണ് രോഗബാധയെങ്കിൽ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററിൽ പരിഗണിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.