കൊച്ചി: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റിൽ കെട്ടിക്കിടക്കുന്നത് 94,932 ഫയലുകൾ. അഞ്ചുവർഷത്തിലേറെ പഴക്കമുള്ളവരെ ഇക്കൂട്ടത്തിലുണ്ട്. റവന്യൂ, ആഭ്യന്തര വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടിക്കിടക്കുന്നത്. റവന്യൂ വകുപ്പിൽ 17,898ഉം മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പിൽ 11,564ഉം ഫയൽ കെട്ടിക്കിടപ്പുണ്ടെന്ന് ഭരണപരിഷ്കാര വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള 2,869 ഫയൽ കെട്ടിക്കിടക്കുന്നുണ്ട്. 980 ഫയലുകളുമായി ഇതിലും റവന്യൂ വകുപ്പാണ് മുന്നിൽ.
രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ പഴക്കമുള്ള ഫയലുകളുടെ കാര്യത്തിലും ഒന്നാം സ്ഥാനം റവന്യൂ വകുപ്പിനാണ്: 1,582. ആഭ്യന്തര വകുപ്പിൽ 1,415 ഫയലുകളാണ് ഇത്തരത്തിലുള്ളത്. ഒരു വർഷം മുതൽ രണ്ട് വർഷം വരെ പഴക്കമുള്ള 2,816 ഫയലുകൾ റവന്യൂ വകുപ്പിലും 2,713 എണ്ണം ആഭ്യന്തര വകുപ്പിലും കെട്ടിക്കിടപ്പുണ്ട്. ഫയലുകൾ തീർപ്പാക്കാൻ സെക്രേട്ടറിയറ്റ് വകുപ്പുകളിൽ അദാലത്ത് നടത്തുന്നുണ്ടെന്നും ഇക്കാര്യം നിരീക്ഷിക്കാൻ എല്ലാ മാസവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരാറുണ്ടെന്നും ആർ.ടി.െഎ കേരള ഫെഡറേഷൻ പ്രസിഡൻറ് ഡി.ബി. ബിനുവിന് ലഭിച്ച മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.