തൃശൂര്‍ : രാമവർമപുരം എ.ആര്‍ ക്യാമ്പിലെ പൊലീസുകാരെന പൊലീസ് അക്കാദമിയിലെ എസ്.ഐ മർദിച്ചുവെന്ന് പരാതി. പരിക്കേറ്റ സായുധ പൊലീസ് സേനയിലെ സി.പി.ഒ നസീറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. എ.ആര്‍ ക്യാമ്പില്‍ വെച്ചാണ് പൊലീസുകാരനെ തല്ലിയത്.
എ.ആര്‍ ക്യാമ്പിലെ പൊലീസ് കാൻറീനില്‍ ജോലിചെയ്യുന്ന പൊലീസുകാരനാണ് മര്‍ദനമേറ്റത്. ഈ കാൻറീനിെലത്തി ചായ കുടിച്ചശേഷം പോയ എസ്.ഐ പിന്നീട് തിരിച്ചുവന്നശേഷം തല്ലുകയായിരുന്നുവേത്ര. ചായകുടിച്ച് തിരിച്ചുപോകുമ്പോള്‍ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പറയുന്നു. തിരിച്ചുവന്നശേഷം എസ്.ഐ നസീറിനെ കാൻറീനില്‍നിന്ന് വിളിച്ച് പുറത്തിറക്കുകയായിരുന്നു. ഈ സമയത്ത് കാൻറീനിലെത്തിയവരും മറ്റുള്ളവരുമായി നിരവധിയാളുകൾ നോക്കിനിൽക്കെയായിരുന്നു മർദനം. ചായ കുടിക്കാനായി എസ്.ഐ എത്തിയപ്പോള്‍ അദ്ദേഹത്തിെൻറ ബൈക്ക് കല്ലില്‍ തട്ടി വീണിരുന്നു. നസീർ ഉൾപ്പെടെയുള്ളവർ ചേർന്നായിരുന്നു വീണുകിടന്നിരുന്ന ബൈക്ക് നേരെയാക്കി വെച്ചത്. എന്നാല്‍, ബൈക്ക് വീഴ്ത്തിയിടുകയായിരുന്നുവെന്ന് പറഞ്ഞായിരുന്നുവേത്ര പൊലീസുകാരനെ മർദിച്ചത്. എസ്.ഐ മദ്യപിച്ചിരുന്നുവെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.