തൃശൂർ: പൊലീസ് നവീകരണത്തിെൻറ ഭാഗമായി ചുമതലകൾ വിഭജിക്കാനുള്ള സുപ്രീംകോടതി നിർദേശം കേരളം ഇനിയും നടപ്പാക്കിയില്ല. 2007ലാണ് സുപ്രീംകോടതി പൊലീസിനെ ക്രമസമാധാന വിഭാഗമെന്നും കുറ്റാന്വേഷണ വിഭാഗമെന്നും തിരിച്ച് ചുമതല നൽകാൻ നിർദേശിച്ചിരുന്നത്.
ഇതോടൊപ്പം സേനയുടെ നവീകരണത്തിന് വിവിധ നിർദേശങ്ങൾ സുപ്രീംകോടതി ഉത്തരവിെട്ടങ്കിലും നവീകരണ നിർദേശം നടപ്പാക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്നും കോടതി നിർദേശം നടപ്പാക്കാൻ ഓർഡിനൻസ് കൊണ്ടുവരുമെന്നും അറിയിച്ച് കേരളം ഹരജി നല്കി. പിന്നീട് 2010ൽ മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ഇക്കാര്യത്തിൽ നിലപാട് ആരാഞ്ഞിരുന്നു. ഉടൻ നടപ്പാക്കുമെന്നായിരുന്നു അന്ന് കേരളത്തിെൻറ സത്യവാങ്മൂലം. പിന്നീട് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്തും, കോഴിക്കോടും രണ്ട് സ്റ്റേഷനുകളിൽ ചുമതലാ വിഭജനം നൽകി.
2017 മേയ് രണ്ടിന് പൊലീസിനെ രണ്ടാക്കാൻ സർക്കാർ ആലോചിക്കുന്നതായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എന്നാൽ വർഷങ്ങൾക്കിപ്പുറവും സുപ്രീംകോടതി നിർദേശിച്ച പൊലീസ് വിഭജനം നടപ്പാക്കിയില്ല.
പൊലീസ് സേനയുടെ ക്രമസമാധാന, കുറ്റാന്വേഷണ വിഭജനമായിരുന്നു സുപ്രീം കോടതി നിർദേശിച്ച മാർഗനിർദേശങ്ങളിൽ പ്രധാനം. സെക്യൂരിറ്റി കമീഷന് രൂപവത്കരിക്കുക, ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം ഹൈകോടതി ജസ്റ്റിസ് ഉള്‍പ്പെട്ട പാനല്‍ വഴിയാക്കുക തുടങ്ങിവയും നിർദേശങ്ങളിൽപ്പെടുന്നു. ഇക്കാര്യങ്ങൾ പൊലീസ് നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരുന്നു.
സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങള്‍ അതേപടി നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് പിന്നീട് കേരളം കേന്ദ്രത്തെ അറിയിച്ചു. കൂടാതെ കേന്ദ്രനിർേദശത്തെത്തുടർന്ന് സുപ്രീംകോടതിയിൽ നേരിട്ട് ഹരജിയും നൽകി.
പൊലീസ് നവീകരണത്തിെൻറ ആദ്യഘട്ടമെന്ന നിലയിൽ സ്റ്റേഷനുകളുടെ ചുമതല എസ്.ഐ മാരിൽ നിന്നും മാറ്റി, സർക്കിൾ ഇൻസ്പെക്ടർമാരെ ഏൽപ്പിച്ചു. എന്നാൽ ചുമതലാവിഭജനം സാധ്യമാകണമെങ്കിൽ സ്റ്റേഷനുകളിൽ രണ്ട് എസ്.ഐമാരടക്കം ഇരു ചുമതലകൾക്കും ആവശ്യമായ സേനാശേഷിയുണ്ടാവണം.
നിലവിൽ രാത്രികാലങ്ങളിൽ ഒരു ഗാർഡും, സി.പി.ഒയും മാത്രമായി ഒതുങ്ങുന്ന സാഹചര്യമാണെന്ന് ക്രൈംബ്രാഞ്ച് മുൻ എസ്.പി ആർ.കെ. ജയരാജ് പറയുന്നു.
മതിയായ സേനാംഗങ്ങളെ ഉറപ്പുവരുത്താതെ വിഭജനം സാധ്യമാവില്ല. ഇതോടൊപ്പം ബജറ്റിൽ പ്രത്യേക ആവശ്യമായി പൊലീസിനുള്ള തുക വകയിരുത്തണമെന്നും അദ്ദേഹം നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.