കൊച്ചി: പ്രളയാനന്തര പുനർനിർമാണത്തിെൻറ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപി ച്ച പദ്ധതികളുടെ ആദ്യഘട്ടം പൂർത്തിയായതായി ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ്റഹ്മാൻ വാ ർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രളയത്തിൽ കനത്ത നാശമുണ്ടായ വയനാട്, ആലപ്പുഴ, എറണാ കുളം ജില്ലകൾക്ക് മുൻതൂക്കം നൽകി 25 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടന്നുവരുന ്നത്. 60 വീടുകൾ നിർമിച്ച് കൈമാറി. 875 വീടുകളുടെ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കി.
ജീവനോപാധി പദ്ധതിവഴി തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന 778 പേർക്ക് സഹായം നൽകി. 31 കുടിവെള്ള പദ്ധതികൾ നടപ്പാക്കുകയും വിവിധ ആശുപത്രികളുമായി സഹകരിച്ച് 3100 പേർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് ഏർപ്പെടുത്തുകയും ചെയ്തു. വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി 550 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും സ്കോളർഷിപ്പും വിതരണം ചെയ്തു.
200 വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരഹിതരായ പ്രളയബാധിതർക്ക് വേണ്ടി ടൗൺഷിപ്പും പീപ്പിൾസ് വില്ലേജ് പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
25 വീടുകൾ, പ്രീ സ്കൂൾ, കമ്യൂണിറ്റി സെൻറർ, കളിസ്ഥലം, പ്രാഥമികാരോഗ്യകേന്ദ്രം, സൂപ്പർ മാർക്കറ്റ് എന്നിവ ഉൾക്കൊള്ളുന്ന ടൗൺഷിപ്പിെൻറ നിർമാണം വയനാട് ജില്ലയിലെ പനമരത്ത് അവസാനഘട്ടത്തിലാണ്. 15 വരെ വീടുകൾ ഉൾെക്കാള്ളുന്ന പീപ്പിൾസ് വില്ലേജുകളുടെ നിർമാണം കോട്ടയത്തെ ഇല്ലിക്കൽ, നിലമ്പൂർ, മാനന്തവാടി, മീനങ്ങാടി പ്രദേശങ്ങളിൽ പുരോഗമിക്കുന്നു.
ഫൗണ്ടേഷെൻറ പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് കേരളത്തിനകത്തും പുറത്തുംനിന്ന് ഒട്ടേറെപ്പേരുടെ സഹായങ്ങൾ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി പി.സി. ബഷീർ, ജില്ല രക്ഷാധികാരി അബൂബക്കർ ഫാറൂഖി, ഡയറക്ടർ അയ്യൂബ് തിരൂർ, എം.എ. മജീദ്, ടി. ഷാക്കിർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.