തിരുവനന്തപുരം: സാമുദായിക വോട്ടുകൾ ഏറെ ചർച്ചയായ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തിന് അട്ടിമറി വിജയം. യു.ഡി.എഫ് കോട്ട തകർത്ത് 14,465 വോട്ടിെൻറ ഭൂരിപക്ഷത്തോടെയാണ് തിരുവനന്തപുരം മ േയര്‍ കൂടിയായ പ്രശാന്ത് ജയിച്ചുകയറിയത്. 54830 വോട്ടുകളാണ് വി. കെ പ്രശാന്ത് നേടിയത്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ മ ോഹന്‍കുമാർ 40365 വോട്ടുകളും എൻ.ഡി.എ സ്ഥാനാര്‍ഥി എസ്.സുരേഷ് 27453 വോട്ടുകളും നേടി.
വോട്ടെണ്ണലിെൻറ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ ‘മേയര്‍ ബ്രോ’ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല. ജാതി-സമുദായ വോട്ടുകൾ ഏകോപിപ്പിക്കാനുള്ള കോണ്‍ഗ്രസിെൻറ ശ്രമവും എൻ.എസ്.എസിെൻറ പ്രത്യക്ഷ പിന്തുണയും വിജയത്തിന് തുണച്ചില്ല.
ജാതിയും സമുദായവും പറഞ്ഞ് കോൺഗ്രസും ശബരിമലയും ആചാരസംരക്ഷണവും അഴിമതിയുമെല്ലാം ഉയർത്തിക്കാട്ടി ബി.ജെ.പിയും കളത്തിലിറങ്ങിയെങ്കിലും യുവത്വത്തിന് വോെട്ടന്ന എൽ.ഡി.എഫ് പ്രചാരണത്തിനും സ്ഥാനാർഥി വി.കെ പ്രശാന്തിെൻറ വ്യക്തിപ്രഭാവത്തിനും മുന്നിൽ ഫലം കണ്ടില്ല.
2019ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ വി.കെ പ്രശാന്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ഥിക്ക് യുവാക്കൾക്കിടയിൽ മികച്ച പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. അവസാനഘട്ടത്തിൽ സമുദായ വോട്ടുകളുടെ പേരിൽ യു.ഡി.എഫ് വിവാദത്തിലായതും ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകളും വി.കെ പ്രശാന്തിന് ഗുണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.