സംസ്ഥാനത്ത് 7354 പേർക്ക് കൂടി കോവിഡ്, 22 മരണം; 3420 രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 7354 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത കേസുകൾ -672. കോവിഡ് ബാധിച്ചുള്ള 22 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 719 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 130 പേർ ആരോഗ്യപ്രവർത്തകരാണ്.  3420 പേർ രോഗമുക്തി നേടി. 61,791 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 

24 മണിക്കൂറിൽ 52,755 സാംപിളുകൾ പരിശോധിച്ചു. ആദ്യഘട്ടത്തിൽ മഹാമാരിയെ ഫലപ്രദമായി പ്രതിരോധിച്ച കേരളത്തിൽ നിലവിൽ അതീവ ഗുരുതര സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്


മലപ്പുറം -1040

തിരുവനന്തപുരം -935

എറണാകുളം -859

കോഴിക്കോട് -837

കൊല്ലം -583

ആലപ്പുഴ -524

തൃശൂര്‍ -484

കാസര്‍കോട് -453

കണ്ണൂര്‍ -432

പാലക്കാട് -374

കോട്ടയം -336

പത്തനംതിട്ട -271

വയനാട് -169

ഇടുക്കി -57

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 433

കൊല്ലം 262

പത്തനംതിട്ട 137

ആലപ്പുഴ 273

കോട്ടയം 157

ഇടുക്കി 84

എറണാകുളം 216

തൃശൂര്‍ 236

പാലക്കാട് 269

മലപ്പുറം 519

കോഴിക്കോട് 465

വയനാട് 53

കണ്ണൂര്‍ 197

കാസര്‍കോട് 119


Full View


സംസ്ഥാനത്താകെ 2,36,960 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,08,258 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 28,702 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2906 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ, മേയ് പകുതിയോടെ പ്രതിദിന കേസുകൾ 16 ആയി കുറഞ്ഞിരുന്നു. ജനങ്ങളിൽ നിന്ന് നല്ല സഹകരണം ലഭിച്ചിരുന്നു. സർക്കാർ വകുപ്പുകളും കൃത്യമായി ഇടപെട്ടു. എല്ലാ അർഥത്തിലും രോഗവ്യാപനം പിടിച്ചുനിർത്താനായി. എന്നാൽ. സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. പ്രതിദിന കേസുകൾ ഏഴായിരമായി. സമ്പർക്കത്തിലൂടെയാണ് 90 ശതമാനം രോഗബാധയും എന്നത് അതീവ ഗൗരവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. സർക്കാർ സംവിധാനങ്ങൾ അതിനായി കൃത്യമായി ഇടപെടും. പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നല്ല ഇടപെടൽ ഉണ്ടാവണം. സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യ സംവിധാനത്തിൽ സ്വാഭാവികമാണ്. പക്ഷേ, ഇവയെല്ലാം മാർഗനിർദേശങ്ങൾക്ക് വിധേയമായിരിക്കണം. നാം നേരിടുന്ന സാഹചര്യം പരിഗണിച്ച് സമരങ്ങളുടെ കാര്യത്തിൽ നിയന്ത്രണം ആവശ്യമാണ്. 

കോവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങാൻ ഇന്നത്തെ സർവകക്ഷി യോഗം തീരുമാനിച്ചു. ഇതുവരെ നല്ല പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്. ചില ഘട്ടങ്ങളിൽ സങ്കുചിത താൽപര്യങ്ങൾ പൊങ്ങിവന്നിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ഇനി ഉണ്ടാവാതിരിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാവണം. ഈ പ്രതിസന്ധി നേരിടാൻ എല്ലാവരുടെയും പിന്തുണയാണ് സർവകക്ഷി യോഗത്തിൽ അഭ്യർഥിച്ചത്.  

Full View


ഇന്ന് സ്ഥിരീകരിച്ചത് 22 മരണം

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന്‍ (61), പേട്ട സ്വദേശി വിക്രമന്‍ (70), കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോന്‍ ഡാനിയല്‍ (55), പെരുമ്പുഴ സ്വദേശി മുരളീധരന്‍പിള്ള (62), അഞ്ചല്‍ സ്വദേശിനി ഐഷ ബീവി (80), കോട്ടയം നാട്ടകം സ്വദേശിനി സാറാമ്മ (75), പായിപ്പാട് സ്വദേശി കെ.കെ രാജ (53), തൃശൂര്‍ വടക്കേക്കാട് സ്വദേശി കുഞ്ഞുമോന്‍ (72), പുറനാട്ടുകര സ്വദേശി കുമാരന്‍ (78), ഒല്ലൂര്‍ സ്വദേശിനി ജയ (57), മലപ്പുറം വട്ടത്തൂര്‍ സ്വദേശി ജോയ് (64), വേങ്ങര സ്വദേശിനി ഫാത്തിമ (63), മാമ്പ്രം സ്വദേശി അബൂബക്കര്‍ (67), നന്മാണ്ട സ്വദേശി മുഹമ്മദ് (77), പാലക്കാട് കുമാരനല്ലൂര്‍ സ്വദേശി ശേഖരന്‍ (79), കമ്പ സ്വദേശി ദാസന്‍ (62), കണ്ണൂര്‍ താന സ്വദേശി എ.കെ. കുഞ്ഞാലി (73), കാരിയാട് സ്വദേശി കുഞ്ഞാലീമ (60), പഴയങ്ങാടി സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), പയ്യന്നൂര്‍ സ്വദേശി ആര്‍.വി. നാരായണന്‍ (70), ചെറുകുന്ന് സ്വദേശിനി ജമീല (66), കര്‍ണാക കൊടക് സ്വദേശി (ബിഎസ്എഫ് മുട്ടത്തറ) മജീദ് (51) എന്നിവരാണ് മരണമടഞ്ഞത്.

ഇതോടെ ആകെ മരണം 719 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍.ഐ.വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

11 പുതിയ ഹോട്ട് സ്‌പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി

വയനാട് ജില്ലയിലെ പൊഴുതന (കണ്ടൈന്‍മെന്‍റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുന്‍സിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (സബ് വാര്‍ഡ് 3), തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ പുറമേരി (10, 13, 14), കൊല്ലം ജില്ലയിലെ പരവൂര്‍ (25), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (11), ആലപ്പുഴ ജില്ലയിലെ ആല (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 661 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.