കോഴിക്കോട്: മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ല സജ്ജമാണെന്ന് കലക്ട ര്‍ സാംബശിവ റാവു അറിയിച്ചു. ആവശ്യമെങ്കില്‍ അവരെ താമസിപ്പിക്കേണ്ട കോവിഡ് കെയര്‍ സെ ൻററുകള്ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമ ാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
വീടുകളില്‍ ക്വാറൻറീനില്‍ കഴിയാന്‍ സൗകര്യങ് ങളില്ലാത്തവരെ ഇത്തരം കോവിഡ് കെയര്‍ സെൻററുകളിലേക്കാണ് മാറ്റുകയെന്ന്, ജില്ലയിലെ എം. എല്‍.എമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ കൂടിക്കാഴ്ചയില്‍ കലക്ടര്‍ അറിയ ിച്ചു.
മറ്റ് സ്ഥലങ്ങളില്‍നിന്ന് മാംസത്തിനായി കാലികളെ കൊണ്ടുവരുന്നതിനും മാംസാവശിഷ്ടങ്ങള്‍ തിരിച്ചുകൊണ്ടുപോകുന്നതിനും തടസ്സങ്ങളുണ്ടാകില്ലെന്ന് കലക്ടര്‍ അറിയിച്ചു.
ദുരന്ത നിവാരണം, കുടിവെള്ള വിതരണം, വരള്‍ച്ച ദുരിതാശ്വാസം, അഴുക്കുചാല്‍ നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. ഓടു വ്യവസായവുമായി ബന്ധപ്പെട്ട് ലൈസന്‍സുള്ളവര്‍ക്ക് കളിമണ്ണ് ശേഖരിക്കാൻ അനുമതിയുണ്ട്. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടി ഡി.എം.ഒ സ്വീകരിക്കും.
കെ. ദാസന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ആംബുലന്‍സ് വാങ്ങാനുള്ള ഭരണാനുമതി ഉടന്‍ നല്‍കും. സര്‍ക്കാര്‍ നിർദേശങ്ങളനുസരിച്ച് പരമ്പരാഗത മത്സ്യബന്ധനത്തിന് തടസ്സമുണ്ടാകില്ല. വള്ളങ്ങള്‍ ഫിഷ് ലാന്‍ഡിങ് സെൻററുകളിലോ ഹാര്‍ബറുകളിലോ അടുപ്പിക്കാവുന്നതും സാമൂഹിക അകലം പാലിച്ച് മത്സ്യവില്പന നടത്തുകയുമാവാം.
കൊപ്ര സംഭരണത്തിനും വ്യാപാരത്തിനും തടസ്സങ്ങളുണ്ടാവില്ല. ഹോട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ അനുവദിക്കും. താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. അന്തര്‍ജില്ല/അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പാസ് അനുവദിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഫറോക്കില്‍ പ്രവര്‍ത്തിക്കുന്ന കോയാസ് ഹോസ്പിറ്റല്‍ കോവിഡ് കെയര്‍ സെൻററാക്കി മാറ്റാന്‍ സജ്ജമാണെന്ന് വി.കെ.സി. മമ്മദ്കോയ എം.എല്‍.എ അറിയിച്ചു.
ഭരണാനുമതിയായിട്ടുള്ള പ്രവൃത്തികള്‍ തുടരാന്‍ കഴിയണമെന്ന് പി.ടി.എ. റഹീം എം.എല്‍.എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് പുരുഷന് കടലുണ്ടി എം.എല്‍.എ ആവശ്യപ്പെട്ടു. വടകര ജില്ല ആശുപത്രിയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് സി.കെ. നാണു എം.എല്‍.എയും താമരശ്ശേരി ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കാരാട്ട് റസാക്ക് എം.എല്‍.എയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.