തിരുവനന്തപുരം: കഴിഞ്ഞ നാല് ബജറ്റുകളിൽ വൻകിട വികസന പദ്ധതികൾക്കായി വൻ കരഘോഷ ത്തോടെ പ്രഖ്യാപിച്ചത് 7369.68 കോടി രൂപ. എന്നാൽ, ചെലവിട്ടത് വെറും 2609.81 കോടി മാത്രവും. ചെലവി ടാതിരുന്നത് 4759.87 കോടി രൂപ. വികസന മുഖം മിനുക്കാൻ നടത്തുന്ന പ്രഖ്യാപനങ്ങൾ പൂർണതോത ിൽ പ്രാബല്യത്തിലേക്ക് നീങ്ങുന്നില്ലെന്ന് ചെലവിടാത്ത ഇൗ കോടികൾ കാണിക്കുന്നു.
2016-17 മുതൽ 10-20 വരെയുള്ള നാല് സാമ്പത്തിക വർഷങ്ങളിലാണ് വൻകിട പദ്ധതികൾക്ക് 7369.68 കോടി നീക്കിെവച്ചത്. 2016-17ൽ 2536.07 കോടി വകയിരുത്തിയെങ്കിലും ചെലവ് 911.50 കോടി മാത്രമാണ്. 17-18ലാകെട്ട 1552 കോടി നീക്കി െവച്ചതിൽ 1336.60 കോടി ചെലവിട്ടു. 18-19ൽ 1638.31 കോടി വകയിരുത്തിയതിൽ വെറും 250.77 കോടി മാത്രമാണ് ചെലവിടാൻ കഴിഞ്ഞത്. ഇക്കൊല്ലമാകാെട്ട (19-20) 1643.30 കോടിയാണ് ബജറ്റിൽ വയിരുത്തി. ഇതുവരെ 110.94 കോടി വിനിയോഗം. വർഷം തീരുേമ്പാൾ കുറെ കൂടി വന്നേക്കാം. ’17-18ലാണ് നീക്കിെവച്ച പണത്തിൽ കാര്യമായ വിനിയോഗം നടന്നത്. എ.പി. അനിൽകുമാറിെൻറ ചോദ്യത്തിന് ധനമന്ത്രി ഡോ. തോമസ് െഎസക് നിയമസഭയിലും വൻകിട പദ്ധതികളുടെ തുകയിലെ വിനിയോഗം വിശദീകരിച്ചിട്ടുണ്ട്.
കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, പാലക്കാട് െഎ.െഎ.ടി, കണ്ണൂർ എയർപോർട്ട്, റെയിൽ വികസന കോർപറഷേൻ, വട്ടിയൂർക്കാവ് ജങ്ഷൻ വികസനം, കൊല്ലം-ആലപ്പുഴ ദേശീയപാത, കൊച്ചി ഇലക്ട്രോണിക് ഹാർഡ്വെയർ പാർക്ക്, ഇൗഞ്ചക്കൽ ബസ് ടെർമിനൽ, റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം, സാേങ്കതിക വിദ്യാഭ്യാസം, വാട്ടർവെയ്സ് ആൻഡ് ഇൻലാൻറ് നാവിഗേഷൻ, തിരുവനന്തപുരം-കോഴിക്കോട് മോണോ റെയിലുകൾ, മൊബിലിറ്റി ഹബ്, സബർബൺ റെയിൽ, വ്യവസായ വികസന മേഖല, ട്രാൻസ്ഗ്രിഡ്- രണ്ട്, പാലക്കാട് മെഗാ ഫുട്പാർക്ക്, ഒറ്റപ്പാലം ഡിഫൻസ് പാർക്ക്, ബേക്കൽ എയർ സ്ട്രിപ്പ്, പാലങ്ങൾ, ഖരമാലിന്യ മാനേജ്മെൻറ്, ജുഡീഷ്യറി അടിസ്ഥാന സൗകര്യ വികസനം, വയനാട്-ബന്ദിപ്പൂർ എലിവേറ്റഡ് ഹൈവേ തുടങ്ങിയ പദ്ധതികൾ ഇപ്രകാരം കോടികൾ അനുവദിച്ച വികസന പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.
ഇത്തവണ ബജറ്റിലെ ഹൈലൈറ്റായ വിശപ്പ് രഹിത കേരളം പദ്ധതി നേരത്തേ പ്രഖ്യാപിക്കുകയും തുക അനുവദിക്കുകയും ചെയ്തിട്ടും നടപ്പാകാതെ പോയതാണ്. 25 രൂപക്ക് ഉൗണ് നൽകുന്ന 1000 ഭക്ഷണശാലകൾ എന്ന് പുതുക്കി എന്ന് മാത്രം. 18-19ലെ ബജറ്റിൽ വിശപ്പ് രഹിത കേരളം പദ്ധതി പ്രഖ്യാപിച്ച് 20 കോടി മാറ്റിെവച്ചു. എന്നാൽ, 3.52 കോടിയുടെ ഭരണാനുമതി നൽകിയതിൽ 2.2 കോടി മാത്രം വിനിയോഗിച്ചു. പ്രളയ കെടുതി വന്നപ്പോൾ വിശപ്പ് രഹിത കേരളം പദ്ധതിക്കായി നീക്കിെവച്ച 20 കോടിയിൽനിന്നും. ഒമ്പത് കോടി രൂപ വെട്ടിക്കുറച്ചു. ഇക്കുറിയും അനുവദിച്ച തുക 20 കോടി തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.