തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ജാതി പറഞ്ഞ് വോട്ടുപിടിച്ചാൽ നടപടിയുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫ ിസർ ടിക്കാറാം മീണ. ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ടുപിടിക്കുെന്നന്ന സി.പി.എം ആരോപണത്തെക്കുറ ിച്ചുള്ള ചോദ്യങ്ങൾക്ക് തിരുവനന്തപുരം പ്രസ്ക്ലബിെൻറ മീറ്റ് ദ പ്രസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമുദായസംഘടനകൾ ജാതി പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണരംഗം യുദ്ധക്കളമാക്കരുത്. എൻ.എസ്.എസ് സമദൂരം പാലിക്കും എന്ന് പറഞ്ഞിട്ട് എന്തിന് ഇപ്പോൾ ശരിദൂരം സ്വീകരിക്കുന്നു. സമദൂരം തന്നെയാണ് നല്ലനിലപാട്. ശരിദൂരമാക്കിയത ുകൊണ്ടാണ് ഇപ്പോൾ തർക്കമുണ്ടായതെന്നും മീണ പരിഹസിച്ചു.
ഏതെങ്കിലും സംഘടന പരിധി ലംഘിച്ചെന്ന് ബോധ്യപ് പെട്ടാൽ അവർക്കെതിരെ നടപടിയുണ്ടാകും. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ദൈവങ്ങളുടെ പേരിൽ വോ ട്ട് ചോദിക്കുന്നതിൽ നിന്ന് ദൈവങ്ങളെ നമുക്ക് രക്ഷിക്കണം. അവരെ ശാന്തിയോടെ ഇരിക്കാൻ അനുവദിക്കണം. ജാതി പറഞ് ഞ് വോട്ടുപിടിക്കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയുണ്ടാകും. രാഷ്ട്രീയം ഭരണഘടനയിൽ ഉണ്ടെങ്കിൽ ഇത്തരം സംഘടനകൾ രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്താൽ മതി.
ജാതിയുടെയും മതത്തിെൻറയും പേരുപറഞ്ഞ് വോട്ട് പിടിത്തമല്ല സമുദായസംഘടനകളുടെ ഉദ്ദേശ്യലക്ഷ്യം. സമുദായത്തിെൻറ ഉന്നമനത്തിനുവേണ്ടി നിലവിൽവന്നവയാണ് ഇൗ സംഘടനകൾ. ചിലപ്പോൾ വിലപേശലിനും ശ്രദ്ധലഭിക്കാനും വേണ്ടിയായിരിക്കും ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. ഇത്തരം നടപടികളിൽനിന്ന് സമുദായസംഘടനകൾ പിന്മാറണം. ശബരിമല വിഷയമാക്കുന്നതിലും ചര്‍ച്ചയാക്കുന്നതിലും തെറ്റില്ല. എന്നാൽ ദൈവങ്ങളുടെ പേരിൽ വോട്ട് പിടിക്കുന്നത് തെറ്റാണെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
ജാതി വോട്ട്; എൻ.എസ്.എസിനെതിരെ സി.പി.എം പരാതി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ജാതി അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നതിനെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സി.പി.എം വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി കെ.സി. വിക്രമനാണ് കേന്ദ്ര ഇലക്ഷൻ കമീഷനും ചീഫ് ഇലക്ടറൽ ഓഫിസർക്കും മുഖ്യവരണാധികാരിക്കും പരാതി നൽകിയത്.
എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂനിയൻ പ്രസിഡൻറ് സംഗീത്കുമാറിെൻറ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും മണ്ഡലത്തിലെ നായർ സമുദായാംഗങ്ങളുടെ വീടുകൾ സന്ദർശിച്ച്, നായർ ആയതിനാൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മോഹൻകുമാറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണെന്ന് പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജാതി പറഞ്ഞ് വോട്ടുപിടിത്തം പെരുമാറ്റച്ചട്ട ലംഘനമായതിനാൽ മോഹൻകുമാറിനും എൻ.എസ്.എസിനുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എൻ.എസ്.എസിെൻറ അനുവാദം വാങ്ങിയിട്ടല്ല -കാനം
കൊല്ലം: എൻ.എസ്.എസിെൻറ അനുവാദം വാങ്ങിയിട്ടല്ല, രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രൻ. അവരുടെ വോട്ടുപിടിത്തം സംബന്ധിച്ച പരാതികൾ പരിശോധിക്കാനാണ് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണയിരിക്കുന്നത്. സമുദായ സംഘടനകൾ നിലപാടെടുക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണ്.
ഉപതെരഞ്ഞെടുപ്പ് സർക്കാറിെൻറ വിലയിരുത്തലാവും. സർക്കാറിെൻറ ഭരണനേട്ടങ്ങളാണ് ജനങ്ങളോട് പറയുന്നത്. അത് വിലയിരുത്തിയാണ് തങ്ങൾ ജയിച്ചത്.പ്രതിപക്ഷനേതാവിെൻറ മകന് സിവിൽ സർവിസ് അഭിമുഖത്തിൽ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക് ലഭിെച്ചന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനില്ല. വ്യക്തിപരമായ ആരോപണങ്ങൾക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.