കാസർകോട് നിയോജകമണ്ഡലത്തില്‍ ഹർത്താൽ

കാസർകോട്: കാസർകോട് നിയോജകമണ്ഡലത്തില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളൊഴിക്കെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.

കാഞ്ഞങ്ങാട് പുതിയകോട്ട സ്വദേശിയും ഓട്ടോഡ്രൈവറുമായ സന്ദീപ് എന്ന യുവാവാണ് മരിച്ചത്. പൊതു സ്ഥലത്ത് മദ്യപിച്ചുവെനനാരോപിച്ചാണ് സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കസ്റ്റഡിയില്‍ എടുത്ത സന്ദീപ് പൊലീസ് ജീപ്പില്‍ കുഴഞ്ഞു വീഴുകയും പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

എന്നാല്‍ സന്ദീപിനെ പൊലീസ് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയെന്നും വയറ്റത്ത് ചവിട്ടുകയും കുടിക്കാന്‍ വെള്ളം കൊടുത്തില്ലെന്നും ഇതിനെ തുടര്‍ന്നാണ് സന്ദീപ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Tags:    
News Summary - kasarkode harthal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.