സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന

കാസർകോട്: മൊഗ്രാൽപുത്തൂർ- കുമ്പള ദേശീയപാതയിൽ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിനുപിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന. അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തിലേക്കും നടത്തുമെന്ന് പൊലീസ്. സ്വർണ വ്യാപാരി മഹാരാഷ്ട്ര സംഗ്ലി കൗത്തോളി സ്വദേശി രാഹുൽ മഹാദേവ് ജാബറി (35)നെയാണ് കഴിഞ്ഞ 22ന് ഉച്ചക്ക് മൊഗ്രാൽപുത്തുർ പാലത്തിന് സമീപം ഇന്നോവ കാറിൽ സഞ്ചരിക്കുമ്പോൾ മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കാർ റോഡിന് കുറുകെയിട്ട് മറ്റൊരു കാറിലേക്ക് ബലമായി പിടിച്ചുകയറ്റി ഇയാൾ സഞ്ചരിച്ച കാർ അക്രമിസംഘത്തിലെ ഒരാൾ ഓടിച്ചുപോയി പയ്യന്നൂർ കാങ്കോലിന് സമീപത്തെ കരിങ്കുഴിയിൽ എത്തിച്ചശേഷം സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുത്തത്. പിന്നീട് മഹാദേവിനെയും കാറും ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.

മംഗളൂരുവിൽനിന്ന് വ്യാപാര ആവശ്യാർഥം തലശ്ശേരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന പണമാണ് തട്ടിയെടുത്തതെന്ന് രാഹുൽ മഹാദേവ് കാസർകോട് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. പയ്യന്നൂർ കാങ്കോലിൽ ഉപേക്ഷിച്ച കാർ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് ഡിവൈ.എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത് മൊഗ്രാൽപുത്തുർ മുതൽ പയ്യന്നൂർ വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരുകയാണ്.


Tags:    
News Summary - Kidnapping of a gold trader: Indication that the Quotations team is behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.