റോഡരികിൽ തള്ളിയ മാലിന്യം

മാലിന്യം തിരിച്ചെടുക്കാനെത്തിയവരെ നാട്ടുകാർ പിടികൂടി

കാഞ്ഞങ്ങാട്: പരാതി നൽകിയതിനു പിന്നാലെ റോഡരികിൽ തള്ളിയ മാലിന്യക്കൂമ്പാരം തിരികെ എടുക്കാനെത്തിയ സംഘത്തെ വാഹനം സഹിതം നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. പ്ലാസ്റ്റിക് കവറുകളിലാക്കിയ ദുർഗന്ധം വമിക്കുന്ന മാലിന്യശേഖരം ആവിക്കര ഐഡിയൽ ക്വാർട്ടേഴ്സിന് സമീപം റോഡരികിലായി ഒഴിഞ്ഞപറമ്പിൽ തള്ളുകയായിരുന്നു.

ആവിക്കര യുവധാര ക്ലബ് സെക്രട്ടറി പ്രിയേഷ് ആവിക്കര നഗരസഭ സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു. കോട്ടച്ചേരിയിൽ ആരംഭിച്ച സ്ഥാപനത്തിന്‍റെ ബില്ലും മറ്റ് തെളിവുകളും മാലിന്യത്തിൽനിന്ന് ക്ലബ് പ്രവർത്തകർ കണ്ടെത്തിയിരുന്നു. തുടർന്ന് സ്ഥാപനത്തിനെതിരെ നഗരസഭക്ക് പരാതി നൽകുകയായിരുന്നു.

പിന്നാലെയാണ് മാലിന്യം തള്ളിയവർ അർധരാത്രിയിൽ മാലിന്യം തിരിച്ചെടുക്കാനെത്തിയത്. ഇവരെ ടെമ്പോ സഹിതം ക്ലബ് പ്രവർത്തകരും നാട്ടുകാരും പിടികൂടി. പൊലീസ് എത്തി മാലിന്യവും വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനവും മാലിന്യവും നഗരസഭക്ക് കൈമാറാമെന്ന് പൊലീസ് ക്ലബ് പ്രവർത്തകരെ അറിയിച്ചു.

Tags:    
News Summary - Locals arrested those who came to collect the garbage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.