കാസർകോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ മൂല്യനിർണയത്തില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ നടപ്പാക്കിയതിൽ പ്രതിഷേധവുമായി അധ്യാപകർ. ഹയര്‍ സെക്കൻഡറിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനദണ്ഡം നിശ്ചയിച്ചതെന്ന് എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി ആരോപിച്ചു. ഇത്തവണ പത്താം ക്ലാസിനും പ്ലസ്ടുവിനും 80 മാര്‍ക്കിന്റെ വിഷയത്തിന് 35 ചോദ്യങ്ങളാണ് ഉള്ളത്. പത്താം ക്ലാസിലെ 24 ഉത്തരക്കടലാസുകളാണ് ഹൈസ്‌കൂള്‍ അധ്യാപകര്‍ ഒരുദിവസം മൂല്യനിര്‍ണയം നടത്തേണ്ടത്. ഹയര്‍ സെക്കൻഡറിയിലാകട്ടെ 34 എണ്ണമാക്കി ഈ വര്‍ഷം വര്‍ധിപ്പിച്ചു. അധ്യാപകര്‍ തയാറാണെങ്കില്‍ 51 പേപ്പര്‍ വരെ നോക്കാമെന്നും ഉത്തരവുണ്ട്. ബയോളജി വിഷയങ്ങള്‍ക്ക് 75 വരെ ആകാമെന്നും ജോ. ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. പത്താം ക്ലാസിലും പ്ലസ്ടുവിനും ഒരേ എണ്ണം ചോദ്യവും മാര്‍ക്കുമായിട്ടും വിവേചനമാണ് നടക്കുന്നത്. പേപ്പറുകളുടെ എണ്ണം വർധിപ്പിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ മൂല്യനിർണയ ക്യാമ്പുകള്‍ സമരവേദി ആകുമെന്നും എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.