കാസർകോട്: അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ. വിദ്യാനഗർ ചാലക്കുന്നിലെ ഷക്കീബ മൻസിലിൽ പി.കെ. ഷാനിബ് (27) ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിൽ മുഖ്യകണ്ണിയാണ് ഈ വിദ്യാനഗർ സ്വദേശിയെന്ന് ഡിവൈ.എസ്.പി പി.പി. ബാലകൃഷ്ണൻ നായർ പറഞ്ഞു. കഴിഞ്ഞ മാസം ആദ്യം വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നായന്മാർ മൂലയിൽനിന്ന് വൻതോതിൽ എം.ഡി.എം.എയുമായി മുന്ന എന്ന അബ്ദുൽ മുനവ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഷാനിബിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. മുന്നക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത് ഷാനിബ് ആണെന്ന് തെളിഞ്ഞതായി ഡിവൈ.എസ്.പി പറഞ്ഞു. ബംഗളൂരുവുമായി ബന്ധപ്പെട്ട് പതിവായി യാത്രചെയ്യുന്ന എട്ടുപേർ ഷാനിബിന്റെ കണ്ണികളാണ്. ഇവരാണ് കാസർകോട്ടേക്ക് എം.ഡി.എം.എ മയക്കുമരുന്ന് കൊണ്ടുവരുന്നത്. ബസ്, കാർ, ലോറിയിൽ ചരക്കുമാർഗം എന്നിങ്ങനെ എം.ഡി.എം.എ എത്തുന്നുണ്ട്. മുന്നയിൽനിന്നുള്ള വിവരം അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാനിബിനെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ സബ് ഇൻസ്‌പെക്ടർ വിനോദ്, എ.എസ്.ഐ രമേശൻ, സി.പി.ഒ ശരത് എന്നിവരും അംഗങ്ങളാണ്. മയക്കുമരുന്ന് വിറ്റ പണംകൊണ്ട് ആഡംബരജീവിതം നയിക്കുന്ന പ്രതി ബെൻസ് കാറിൽ സഞ്ചരിക്കുകയും ടൗണിലെ വിലകൂടിയ ഫ്ലാറ്റിൽ താമസിച്ചുവരുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പടം shanib
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.