ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെച്ചു ബദിയടുക്ക: കാരുണ്യവഴിയിലെ അഭിമാനമായിരുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടിൻെറ മകൻ കെ.എൻ. കൃഷ്ണ ഭട്ട് സജീവ രാഷ്ട്രീയം വിടുന്നു. പിതാവിൻെറ പാത തിരഞ്ഞെടുക്കുന്നതിനാണ് രാഷ്ട്രീയക്കുപ്പായം അഴിച്ചുവെക്കുന്നത്. ഇതിൻെറ ഭാഗമായി ബദിയടുക്ക ഗ്രാമപഞ്ചായത്ത് മെംബർ പദവി രാജിവെച്ചു. 14ാം വാർഡ് പട്ടാജെയിൽനിന്നുള്ള ബി.ജെ.പി പ്രതിനിധിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. മെംബർ സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് പഞ്ചായത്ത് അസി. സെക്രട്ടറിക്ക് വ്യാഴാഴ്ച ഇദ്ദേഹം കത്ത് നൽകി. അസി. സെക്രട്ടറിക്ക് ലഭിച്ച രാജിക്ക് സാധുതയില്ലെന്നും വെള്ളിയാഴ്ച സെക്രട്ടറി എത്തിയശേഷമേ തീരുമാനമാവുകയുള്ളൂവെന്നും അദ്ദേഹത്തെ പഞ്ചായത്ത് അധികൃതർ അറിയിച്ചു. ബി.ജെ.പിയുടെ സംസ്ഥാന സമിതിയംഗവും രാജിവെക്കുമെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയിലുമില്ലാതെ കാരുണ്യ പ്രവർത്തനത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവർത്തകരോടൊപ്പമാണ് രാജിക്കത്തുമായി കൃഷ്ണ ഭട്ട് ഗ്രാമപഞ്ചായത്ത് ഓഫിസിൽ എത്തിയത്. അംഗത്വം രാജിവെച്ച് കത്ത് നൽകിയതോടെ ബദിയടുക്കയിൽ രാഷ്ട്രീയ ചർച്ചകളും സജീവമായി. 19 അംഗ ഭരണസമിതിയിൽ യു.ഡി.എഫിനും ബി.ജെ.പിക്കും എട്ടുവീതവും ഇടതിന് മൂന്നും അംഗങ്ങളാണുള്ളത്. നറുക്കെടുപ്പിൽ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. ബി.ജെ.പിയുടെ അംഗസംഖ്യ ഏഴായി മാറും. ഉപതെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമായിരിക്കും നടക്കാൻ പോകുന്നത്. ഈ ചർച്ചകൾ ബദിയടുക്കയിൽ പ്രാദേശിക രാഷ്ട്രീയം ചൂടുപിടിപ്പിക്കുകയാണ്. krishna bhat കെ.എൻ. കൃഷ്ണ ഭട്ട് രാജിക്കത്ത് അസി. സെക്രട്ടറിക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.