എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണം ഓണ്‍ലൈനിലൂടെ

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം കൈമാറാന്‍ ജില്ല ഭരണകൂടം ഓണ്‍ലൈന്‍ സംവിധാനമൊരുക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് രൂപപ്പെടുത്തിയ പോര്‍ട്ടലിന്റെ മാതൃകയിലാണ് പോര്‍ട്ടല്‍ സജജീകരിക്കുക. പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടുകൂടി എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ അപേക്ഷയുമായി കലക്ടറേറ്റിലേക്ക് വരേണ്ട സാഹചര്യം ഒഴിവാകുമെന്ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏതാനും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനക്ഷമമാകും. അടുത്തുള്ള അക്ഷയ സെന്റര്‍, അല്ലെങ്കില്‍ വില്ലേജ് ഓഫിസ് മുഖാന്തരം ഈ പോര്‍ട്ടലിലൂടെ അപേക്ഷിച്ചാല്‍ മതിയാവും. എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിന് ജില്ലയില്‍ 733 പേർ അര്‍ഹരാണെന്നാണ് ഇതുവരെ കണ്ടെത്തിയത്. സഹായധനത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന മൂന്നാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.