അബ്ദുല്‍ ഫാരിസ്, അബ്ദുല്‍ ഹക്കിം, മുഹിനുദ്ദീന്‍ ഷിബിലി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ച കേസ്: മൂന്നുപേര്‍ കൂടി പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ച കേസില്‍ അടിവാരം സ്വദേശികളായ മൂന്നുപേര്‍ കൂടി പിടിയിലായി. അടിവാരം എലിക്കാട് പൂവില്ലേരി വീട്ടില്‍ അബ്ദുല്‍ ഫാരിസ് (30), ചുങ്കത്ത് വീട്ടില്‍ അബ്ദുല്‍ ഹക്കീം (30), മണ്ണില്‍ വീട്ടില്‍ മുഹിനുദ്ദീന്‍ ഷിബിലി (28) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി സുജിത്ത്ദാസിെൻറ നിർദേശപ്രകാരം കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്‌റഫിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സംഭവ ദിവസം ഇവര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യസൂത്രധാരന്‍മാരിലൊരാളായ ജയ്‌സൽ ഗള്‍ഫില്‍ നിന്ന് പറഞ്ഞത് പ്രകാരമാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. സംഭവശേഷം ഇവര്‍ ബംഗളൂരുവിലും വയനാട്ടിലും ഒളിവില്‍ കഴിയുകയായിരുന്നു.

അബ്ദുല്‍ഫാരിസും താമരശ്ശേരി കുടുക്കില്‍മാരത്തെ മറ്റൊരു പ്രതിയുമാണ് മറ്റുള്ളവരെ സംഘടിപ്പിച്ച് കൊണ്ടുപോയത്. ഫാരിസിനെതിരെ അടിവാരം പൊലീസ് എയ്‌ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിന് താമരശ്ശേരി സ്റ്റേഷനില്‍ കേസുണ്ട്. 

Tags:    
News Summary - Karipur gold smuggling case: Three more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.