കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള റൺേവ വികസനത്തിന് വിമാനത്താവള അതോറിറ്റി സമർപ്പിച്ച പദ്ധതി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പരിഗണനയിൽ. റൺവേ 3,500 മീറ്ററായി നീളം വർധിപ്പിക്കുന്നതിന് 208.3 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനാണ് പദ്ധതി സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ഭൂമി ഏറ്റെടുക്കുന്നതിന് പദ്ധതികളൊന്നുമില്ല.
നേരത്തേ, 485.3 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും അതോറിറ്റി പിന്നീട് പിൻവലിഞ്ഞു. വികസനത്തിനാവശ്യമായ ഭൂമിയും മണ്ണിട്ട് ഉയർത്തുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 485 ഏക്കർ എന്നത് 168.13 ഏക്കറായി ചുരുക്കിയിരുന്നു. പീന്നീടത് 96 ഏക്കർ മതിയെന്ന നിലയിലേക്ക് മാറ്റിയും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇപ്പോൾ റൺവേ നീളം വർധിപ്പിക്കാൻ മാത്രമായി 208.3 ഏക്കർ വേണമെന്ന നിലപാടിലാണ് അതോറിറ്റി. നിർദേശത്തിന് ഡി.ജി.സി.എയിൽനിന്ന് അംഗീകാരം ലഭിച്ചാൽ മാത്രമേ വികസനത്തിെൻറ മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാറിന് കൈമാറൂ.
കഴിഞ്ഞ ആഗസ്റ്റ് 23ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് പുതിയ റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. കോഡ് ഇ ഗണത്തിൽപ്പെടുന്ന ബി 777-200 വിമാനം സർവിസ് നടത്താൻ ഡി.ജി.സി.എ അനുമതി നൽകിയ സമയത്തായിരുന്നു യോഗം. വലിയ വിമാനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടതെന്ന് യോഗത്തിൽ അതോറിറ്റി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ, ഒരു വർഷമാകാറായിട്ടും റിപ്പോർട്ട് കൈമാറിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.