കണ്ണൂര്‍: തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മാതാവിനെ തെളിവെടുപ്പി നെത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം. വീട്ടിലും കടൽക്കരയിലും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കുട്ടിയുട െ മാതാവ് തയ്യിലിലെ കൊടുവള്ളി വീട്ടിൽ ശരണ്യക്ക് നേരെ രൂക്ഷപ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാ രും തടിച്ചു കൂടിയത്. ആദ്യം വീട്ടിലെത്തിച്ചപ്പോൾ അച്ചനും അമ്മയും അടക്കമുള്ളവർ ശകാരവാക്കുകളുമായി ശരണ്യക്ക് നേരെ പാഞ്ഞടുത്തു. അതേസമയം, കോടതിയിൽ ഹാജരാക്കിയ ശരണ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്ന് ഉച്ചക്ക് ശേഷം തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ജനങ്ങൾ തടിച്ചുകൂടുമെന്നും അക്രമാസക്തമാകുമെന്നും സൂചന ലഭിച്ചതോടെ രാവിലത്തേക്ക് മാറ്റുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന് വിയാനെ രാവിലെയാണ് തയ്യിൽ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കരിങ്കല്ഭിത്തിക്കിടയില് തലകുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.