കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കരിമ്പുകയം സ്വദേശി അരുൺ സുരേഷിനെ (25) ആണ് കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലെ ആനക്കല്ലിൽ നിന്ന് ശനിയാഴ്ച രാവിലെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുടെ അമ്മയും സഹോദരന്മാരും ജോലിക്ക് പോകുമെന്ന് പ്രതിക്ക് മുൻകൂട്ടി അറിയാമായിരുന്നു. വ്യാഴാഴ്ച വീട്ടിലെത്തിയ പ്രതി പെൺകുട്ടിയോട് വെള്ളം ചോദിച്ചു. തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയെ പ്രതിക്കായി പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിരുന്നു. ബലാത്സംഗകുറ്റവും പോക്സോ നിയമവും ചുമത്തി അരുണിനെതിരെ കേസെടുത്തിട്ടുണ്ട്. മോഷണം അടക്കമുള്ള കേസുകളിൽ പ്രതിയാണ് അരുൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.