മലപ്പുറം: മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ വനിത ലീഗ് മുൻ അധ്യക്ഷ ഖമറുന്നീസ അൻവറിെൻറ മകൻ അസ്ഹറിെൻറ ഫേസ്ബുക്ക് പോസ്റ്റ്. ലീഗ് നേതാക്കൾ മദ്യപിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്നത് തനിക്കറിയാമെന്നും ഇതിെൻറ തെളിവ് നൽകാമെന്നുമാണ് ഇദ്ദേഹം വെല്ലുവിളിക്കുന്നത്.
പാണക്കാട് തങ്ങൻമാരുടെ അടുത്തേക്ക് സാമ്പത്തിക സഹായമാവശ്യപ്പെട്ട് വരുന്നവർക്ക് സംഭാവന നൽകുന്നതു പോലെ തന്നെയാണ് ഖമറുന്നീസ അൻവർ ബി.ജെ.പി പ്രവർത്തകർക്ക് ചെറിയ സംഖ്യ കൊടുത്തതെന്നും പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ വന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മാപ്പപേക്ഷ നൽകിയതിനാൽ ഖമറുന്നീസ അൻവറിനെതിരെ നടപടിയുണ്ടാകില്ലെന്നാണ് വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നത്.
ഇതിനുശേഷമാണ് അസ്ഹർ എം. പള്ളിക്കൽ എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈൽ വഴി മുസ്ലിം ലീഗ് നേതാക്കളെയും അണികളെയും വെല്ലുവിളിച്ച് പോസ്റ്റ് വരുന്നത്. ഇതിനുപുറമെ മുസ്ലിം ലീഗ് നേതാക്കൾ ബി.ജെ.പി നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോേട്ടാകളും ഇദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.