തൃശൂർ: അനുകരണകലയിൽ പിതാവിെൻറ പിറകെ നേട്ടങ്ങൾ കൈവരിച്ച് ബിൻഷയുടെ ജൈത്രയാത്ര. മിമിക്രി രംഗത്ത് ശ്രദ്ധേയനായ കലാഭവൻ അഷ്റഫിെൻറ മകളാണ് ബിൻഷ. രണ്ടു വർഷം കേരള സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തിയതിെൻറ ആത്മവിശ്വാസത്തിലാണ് തൃശൂരിൽ എത്തിയത്.
ആൺ-പെൺമത്സരങ്ങൾ ഒരുമിച്ചാക്കിയതൊന്നും പ്രകടനത്തെ ബാധിച്ചില്ലെന്ന് കിട്ടിയ നിറഞ്ഞ കൈയ്യടി തെളിയിക്കുന്നു. എല്ലാത്തിനും പിന്തുണയും പരിശീലനവും നൽകിയത് പിതാവ്. ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ, നരേന്ദ്രമോദി, വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവരുടെ ശബ്ദങ്ങളെ തീവണ്ടിശബ്ദവുമായി കൂട്ടിക്കലർത്തി അവതരിപ്പിച്ചത് വ്യത്യസ്തമായി.
മലപ്പുറം പൂക്കരത്തറ ഡി.എച്ച്.ഒ.എച്ച്.എസ്.എസിലെ പത്താംക്ലാസുകാരിയാണ്. എട്ടാംക്ലാസുതൊട്ടാണ് മിമിക്രി പഠനം തുടങ്ങിയത്. പിതാവിെൻറ കീഴിൽ 30ഓളം പേർ പഠിക്കുന്നു. നാലാംക്ലാസിൽ പഠിക്കുന്ന അനിയൻ അബാനും മിമിക്രി പരിശീലിക്കുന്നുണ്ട്. അധ്യാപികയായ ബുഷ്റയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.