തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി ജിനേഷ്കുമാറിെൻറ വിജയത്തിൽ പ്രധാന പങ്ക് അയ്യപ ്പന് തന്നെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അയ്യപ്പനെ ഉപയോഗിച്ച് രാഷ്ട്രീയലാഭം ഉണ്ടാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണിത്. വിശ്വാസത്തിെൻറ പേരിൽ നാടകം വേണ്ടെന്ന് കാനനവാസിയായ അയ്യപ്പൻ തീരുമാനിച്ചതാണ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാക്കിയതെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡ് എംേപ്ലായീസ് കോൺഫെഡറേഷൻ സംസ്ഥാന ഒാഫിസ് ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശബരിമലയിൽ യുവതീ പ്രവേശനം സർക്കാർ അജണ്ടയല്ലെന്ന് മന്ത്രി പറഞ്ഞു. ഭക്തർക്ക് ഒപ്പമാണ് കേരള സർക്കാർ. അമ്പലം വിഴുങ്ങികൾക്ക് ഒപ്പമല്ല. ദേവസ്വം ബോർഡുകൾക്ക് ഏറ്റവും കൂടുതൽ പണം നൽകിയ സർക്കാറാണ് പിണറായിയുടേത്.
ശബരിമല വിധിയിൽ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ പരാജയപ്പെട്ടു. ദേവസ്വം ജീവനക്കാരും കപടപ്രചാരണങ്ങൾക്ക് പിന്നാലെ പോയെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ, സംഘടനാ നേതാക്കൾ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.