തിരുവനന്തപുരം: നഗരത്തെ ചെന്നൈക്കും ഡൽഹിക്കും സമാനമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തലസ്ഥാനത്ത് ഓട്ടോ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം നഗരത്തിലേക്കുള്ള വഴികൾ അടച്ചിടും. കോവിഡ് മാനദണ്ഡം പാലിക്കാത്ത കടകൾ അടപ്പിക്കും. സമാന്തര ചന്തകൾ ജില്ലയിൽ അനുവദിക്കില്ല. വിവാഹ, മരണ ചടങ്ങുകളിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചാലും നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
േകാവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലടി, ആറ്റുകാൽ, മണക്കാട്, ചിറമുക്ക് കാലടി റോഡ്, ഐരാണിമുട്ടം എന്നിവിടങ്ങളാണ് നിലവിൽ കണ്ടെയ്ൻമെൻറ് സോൺ. നഗരമാകെ കണ്ടെയ്ൻമെൻറ് സോണാക്കിയില്ലെങ്കിലും സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ംമണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും ഭാര്യയ്ക്കും മകൾക്കും വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
12ന് തന്നെ രോഗലക്ഷണങ്ങൾ പ്രകടമായിരുന്ന ഇദ്ദേഹം പിന്നീട് നഗരത്തിലെ വിവിധ സ്ഥലങ്ങളിലും എത്തിയിരുന്നു. 17ന് ഭാര്യക്കും മകൾക്കും രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് സ്രവ പരിശോധന നടത്തുന്നത്. വെള്ളിയാഴ്ച മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. ജൂനിയർ ആർട്ടിസ്റ്റ് കൂടിയായ ഓട്ടോ ഡ്രൈവർ സീരിയിൽ സെറ്റുകളിലെത്തിയിരുന്നു. നഗരത്തിലെ ധാരാളം പേരുമായി സമ്പർക്കമുണ്ടായിരുന്നതിനാൽ സമ്പർക്കപട്ടിക്ക തയാറാക്കൽ വെല്ലുവിളിയാണെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.