ശബരിമലയിൽ കൈയൂക്കുള്ളവർ കാര്യക്കാരായി -മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് വിശ്വാസത്തിെൻറ മറവിൽ കൈയൂക്കുള്ളവൻ കാര്യക്കാരനായി മാറുകയായിരുന്നെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രപ്രവേശന വിളംബരത്തിെൻറ 82ാം വാർഷികത്തിെൻറ സംസ്ഥാനതല സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് അനുവദിച്ചാൽ ചട്ടമ്പിമാരും പ്രമാണിമാരും കൂലിത്തല്ലുകാരും നാടിെൻറ ഭാവി നിശ്ചയിക്കുന്ന സ്ഥിതിവരും. ശബരിമല സ്ത്രീ പ്രവേശന പ്രശ്നത്തിലെ റിവ്യൂ ഹരജിയിൽ സുപ്രീംകോടതി മറ്റൊരു നിലപാട് സ്വീകരിച്ചാൽ ആ ഘട്ടത്തിൽ അതായിരിക്കും രാജ്യത്തിന് സ്വീകാര്യമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട് കള്ള പ്രചാരണമാണ് നടന്നത്. അഹിന്ദുക്കൾ പ്രവേശിെച്ചന്ന പ്രചാരണത്തെ തുടർന്ന് നടയടച്ച് പരിഹാരക്രിയ നടത്തിക്കാനുള്ള ശ്രമം വരെ നടന്നു. കേരളീയ സമൂഹം ഏത് യുഗത്തിലേക്കാണ് സഞ്ചരിക്കുന്നതെന്ന് ഗൗരവമായി ആലോചിക്കേണ്ട സാഹചര്യം വന്നിരിക്കുന്നു. നമുക്ക് മുന്നോട്ടു സഞ്ചരിച്ചേ മതിയാകൂ. വിശ്വാസം സമൂഹത്തിൽ സൃഷ്ടിക്കുന്ന ചലനങ്ങളെ ചിലർ സങ്കുചിത താൽപര്യത്തിനായി വിനിയോഗിക്കുന്നതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടർ സദാശിവൻ നായർ, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Kadakampally Surendran - Sabarimala - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.